Wednesday 23 March 2016
Tuesday 15 March 2016
അത് അവനായിരുന്നു രഞ്ജി
നിറകണ്‍കളിലൂടെ അനുഭൂതിയുടെ മറവില്‍ എന്‍റെ ജീവിതപാത ഒരുപാട് നീണ്ട് നിന്നു. പ്രഭാതം പോലെ പുലര്‍ന്ന ഗ്രാമം പച്ചിലമേഞ്ഞ നെല്‍വയലുകളും ധാരാളം പറവകളും തികച്ചും ശാന്തമായൊരു ഗ്രാമവും, ഗ്രാമവാസികളും. ആ മനോഹാരിതയില്‍ ഞാനും വളര്‍ന്നു. പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ പഠിച്ചു. ഞാനറിയാതെ എന്‍റെ ഏറ്റവുമടുത്ത സുഹൃത്തായി പ്രകൃതി. എന്‍റെ ദുഃഖങ്ങളും സന്തോഷങ്ങളും അടുത്തറിയാവുന്ന എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ദുഃഖങ്ങളില്‍ എന്നെ സന്തോഷിപ്പിക്കാന്‍ എന്നിലേക്ക് കുളിര് വിടര്‍ത്തിയും സന്തോഷങ്ങളില്‍ എന്‍റെ കൂടെകൂടിയും ഞങ്ങള്‍ രണ്ടും ഒന്നായി. തികച്ചും ഞാനൊരു സന്തുഷ്ടയാണ്. ലാളനയും, സ്നേഹവും ഏറെ ലഭിച്ചവള്‍. വേനല്‍ക്കാലം തീരാറായ്. മഴയെ വരവേല്‍ക്കാന്‍ ഗ്രാമങ്ങള്‍ഒരുക്കമായ്. സ്കൂളുകളടച്ച നേരം ആദ്യമായ് ഞാനെന്‍റെ ചേച്ചിയുടെ വീട്ടില്‍ താമസിക്കാന്‍ പോവുകയായിരുന്നു. വഴിയില്‍ വെച്ച് അപ്രതീക്ഷിതമായൊരു സംഭവം. ഞാനറിയാതെ എന്നെ ആരോ പിന്തുടരുന്നു. അവരെന്നെ തന്നെയാണോ പിന്തുടരുന്നത് എന്ന ആശങ്കയോടെയാണെങ്കിലുംഞാനല്പം വേഗത്തില്‍ നടന്നു. അപ്പോള്‍ അവരും വേഗത കൂട്ടി. ഭയം ഉള്ളില്‍ നുഴഞ്ഞ് കയറിയത്കൊണ്ട് അടിമുടി വിറയലുണ്ടായിരുന്നു. ഭാഗ്യമാവാം ഞാന്‍ കമ്പ്യൂട്ടര്‍ ക്ലാസിലെ മാഷ് എന്‍റെ രക്ഷകനെന്ന വേഷം കെട്ടി. അതെന്‍റെ നാശമാണെന്ന് ഞാനറിഞ്ഞില്ല. കുഴിയില്‍ വീണ എന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ഒരു രക്ഷകനാണെന്ന് ഞാന്‍ വിശ്വസിച്ചു. അവരറിയാത്ത വിധം എന്ന രീതിയില്‍ അവരില്‍ നിന്നും എന്നെ ഒളിപ്പിച്ചു. ആരും താമസമില്ലാത്ത ഒരു കാട്ട് പ്രദേശത്തായിരുന്നു ഞങ്ങള്‍ എത്തിപ്പെട്ടത്. ക്ഷീണംകൊണ്ടാകാം ഞാനല്പം മയങ്ങിപ്പോയി. ഒരു വാഹനത്തിന്‍റെ ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. സംസാരം കേട്ടപ്പോള്‍ ജനല്‍പ്പൊളി ഞാനല്‍പ്പം നീക്കി. അത്ഭുതം. എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്നെ പിന്തുടര്‍ന്ന അതേ നാശങ്ങള്‍ എന്‍റെ മാഷിന്‍റെ കൂടെ സംസാരിക്കുന്നു. എന്തൊക്കെയോ പറഞ്ഞ് ആര്‍ത്ത് ചിരിക്കുന്നു. ഞാന്‍ വഞ്ചിക്കപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായി. ആ നരകത്തില്‍ നിന്നും രക്ഷപ്പെടണം എന്ന ചിന്തയായി. എല്ലാ വാതിലുകളും ഞാന്‍ തുറക്കാന്‍ ശ്രമിച്ചു. പക്ഷേ... എല്ലാം പൂട്ടിയിട്ടിരിക്കുന്നു. ശരിക്കും ഞാന്‍ അവര്‍ വിരിച്ച വലയില്‍ കുടുങ്ങി എന്ന് കരുതിയതാ. ഭാഗ്യമാവാം പിന്നാമ്പുറത്തുള്ള ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു ചിതലരിച്ച് വീഴാറായ വാതില്‍ ഒരല്‍പ്പം പുറത്തേക്ക് തള്ളിയിരിക്കുന്നു. ആ വാതില്‍ ഞാന്‍ പതുക്കെ എടുത്ത് മാറ്റാന്‍ ശ്രമിച്ചു. കഴിയുന്നില്ല! ഞാനൊരല്പം ശക്തിയില്‍ തുറന്നു. ഭാഗ്യം വാതില്‍ തുറക്കപ്പെട്ടു. പക്ഷേ ശബ്ദം പുറത്ത് കേട്ടിരുന്നു. ആ മുഴക്കം കേട്ട് അവര്‍ വന്നുനോക്കി. ആരെയും കാണുന്നില്ല. ഞാനൊരല്പം മാറി നിന്നു. എന്തോ ഭാഗ്യം കൊണ്ടാവാം എന്നെയാരും കണ്ടില്ല. അവര്‍ അവിടെ ഇവിടെയൊക്കെ നോക്കി ഞാന്‍ രക്ഷപ്പെട്ടെന്ന് കരുതി മറ്റെവിടെയോപ്പോയി. ആ തക്കം നോക്കി ഞാന്‍ പുറത്തിറങ്ങി. ഒരുപാട് കാടായിരുന്നു. ആ കാട്ടിലൂടെയെല്ലാം ആരും കാണാതെ ഞാന്‍ റോഡിലെത്തി. വാഹനമൊന്നും വരുന്നില്ല. മണിക്കൂറുകളോളം ഞാന്‍ ഭയഭീതി നിറഞ്ഞ മനസ്സുമായ് ആ വഴിയരികില്‍ നിന്നു. ഭാഗ്യം....! ഒരു കാര്‍ വരുന്നു. ഞാന്‍ കൈനീട്ടി. പക്ഷേ നിന്നില്ല. പ്രതീക്ഷകളെല്ലാം അസ്തമിച്ചു എന്ന മട്ടില്‍ ഞാനവിടെ നിന്നു. അപ്പോഴതാ എന്‍റെ മനസ്സിലെ അസ്തിമിച്ചെന്ന് കരുതിയ വിളക്കിന്‍റെ തീ വീണ്ടും കത്തി. ഒരു കാര്‍ - ഞാന്‍ കൈകാട്ടി. നിര്‍ത്താതെ പോയി. പിന്നെ ഒരല്‍പ്പം പിറകോട്ടെടുത്തു. ഞാനത്ഭുതപ്പെട്ടുപോയി. കാരണം എനിക്ക് പരിചിതമായിരുന്ന എന്നെ പരിചയമില്ലാത്ത ഒരു മുഖമായിരുന്നു അത്. ആരുമറിയാതെ എന്‍റെ മനസ്സില്‍ ഞാന്‍ കൊണ്ടു നടന്ന ഈ വെളിച്ചം. അത് അവനായിരുന്നു. എന്‍റെ രഞ്ജി. പക്ഷേ അവന് എന്നെ അറിയില്ല. അവന് എന്നെ ഫോണില്‍ കൂടെയുള്ള ശബ്ദം മാത്രമായിരുന്നു പരിചിതം.
ആലോചനയില്‍ നിന്നും എന്നെ അവന്‍ തൊട്ടുണര്‍ത്തി. എന്‍റെ പ്രശ്നങ്ങള്‍ തിരക്കി. ഈറന്‍ മിഴികളോടെ, വിങ്ങലോടെ ഞാന്‍ വാക്കുകള്‍ മുഴുവിപ്പിച്ചു. എന്‍റെ വാക്കുകള്‍ കേട്ട് അവനും ദുഃഖത്തിലാഴ്ന്നു. എനിക്കൊരു സഹായമായി. അവന്‍റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയി. ഒരനിയനും അമ്മയുമായിരുന്നു അവിടെയുള്ളത്. എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി. എന്‍റെ കഥകള്‍ കേട്ട അവര്‍ പറഞ്ഞു. ഈ അവസ്ഥയില്‍ നിന്നും കരകയറുന്നതുവരെ അവിടെ താമസിക്കാമെന്ന്. എല്ലാവരേയും പരിചയപ്പെട്ടു. പക്ഷേ ആരും എന്‍റെ പേര് ചോദിച്ചില്ല. മണിക്കൂറുകളോളമായി. രഞ്ജി എന്‍റെ അരികില്‍ വന്നിരുന്നു ചോദിക്കാന്‍ മറന്ന എന്‍റെ പേര് ചോദിച്ചു. അര്‍ച്ചന എന്നാ എന്‍റെ പേര്. ഒരല്പം മടിയോടെയാണെങ്കിലും ഞാന്‍ പറഞ്ഞു.
അപ്പോള്‍ അവന്‍ പറഞ്ഞു. ഹോ.... നിന്‍റെ പേര് അര്‍ച്ചന എന്നാണോ? എനിക്കൊരു അഫേറുണ്ട്. അവളുടെ പേരും ഇതാ. പക്ഷേ രണ്ട് ദിവസമായി അവളുടെ മൊബൈല്‍ ഓഫാ.... ശരി ഞാന്‍ ഒന്നുകൂടി ശ്രമിച്ച് നോക്കട്ടെ. അവന്‍ അതു പറഞ്ഞ് എഴുന്നേറ്റ് പോയി ഞാനാണ് ആ അര്‍ച്ചന എന്ന് എങ്ങനെ പറയുമെന്ന ആശങ്കയിലാണ്. പെട്ടെന്ന് എന്‍റെ മൊബൈല്‍ ബെല്ലടിക്കുന്നു. രഞ്ജിയെടുത്ത് നോക്കി. അപ്പോള്‍ അവന്‍ മനസ്സിലാക്കി. അവന്‍റെ മനസ്സിലെ അര്‍ച്ചനയും ഞാനും ഒന്നാണെന്ന്. എന്‍റെ പ്രശ്നങ്ങളെല്ലാം അവന്‍ മനസ്സിലാക്കി. പിന്നീട് എനിക്ക് അവനും അവന് ഞാനുമായി. എല്ലാം പരസ്പരം മനസ്സിലാക്കിയ ഒരു ജീവിതയാത്ര....
രാത്രിമഴ
ഹായ് മഴ.... ഈ മഴ എനിക്കെന്നും ഒരാര്‍ദ്ര സ്മൃതിയാണ്. എന്‍റെ ദുഃഖങ്ങള്‍ ഞാനീ മഴയില്‍ ഒഴുക്കിക്കളയും. മഴയുടെ നിശ്ശബ്ദമായ മൊഴികള്‍ ഞാന്‍ കേള്‍ക്കുന്നു. ആ മൊഴികളാണെന്‍റെ സംതൃപ്തി. ഒരുപാട് ഓര്‍ക്കാന്‍ രസം തോന്നുന്ന സംഭവങ്ങളും ദുഃഖങ്ങളും ഒരുപാടുണ്ട്. എന്‍റെ മനസ്സിനെ എങ്ങും കുളിരണിയിപ്പിച്ചത് അവന്‍റെ വാക്കുകളാണ്. നല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ എന്‍റെ കാമുകന്‍റെ അവനാണെന്‍റെ എല്ലാം. ആരുമില്ലാത്ത സമയത്ത് എനിക്ക് കൂട്ടായവന്‍. എന്‍റെ തകര്‍ച്ചയില്‍ കൈ പിടിച്ചുയര്‍ത്തിയവന്‍. സ്നേഹനിധി. അവനെ ഞാന്‍ പരിചയപ്പെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ തീര്‍ത്തും ഈ നാശത്തില്‍ ഒറ്റപ്പെടുത്തിയിരുന്നു. എന്നെന്നേക്കുമായി ഈ വലിയ ലോകത്ത് ഞാന്‍ ഒറ്റപ്പെടുകയായിരുന്നു. ഈ നഗരത്തെ മാത്രമല്ല ഈ ലോകത്തെയും ഞാന്‍ പുച്ഛഭാവത്തോടെയാണ് നോക്കി കാണുക. ആലോചനാ മുഖങ്ങള്‍ പല രീതികളിലും തിളങ്ങുമ്പോള്‍ എനിക്ക് ധൈര്യവും സന്തോഷ മൊഴികളും തന്ന് എന്നെ സന്തുഷ്ടയാക്കിയ അവനാണെന്‍റെ പ്രാണന്‍. എന്നിലെ നിശ്വാസം അങ്ങനെയെല്ലാം സ്വന്തം കൂടെപ്പിറപ്പുകള്‍പോലും തള്ളി പറഞ്ഞപ്പോള്‍ എന്നെ വിശ്വസിച്ച് എന്‍റെ വാക്കുകള്‍ സ്നേഹാര്‍ദ്രമെന്ന് വിശേഷിപ്പിച്ച കാമുകന്‍ എന്‍റെ ദുഃഖത്തിന്‍റെ രാവുകളിലും സന്തോഷമെന്തെന്ന് എനിക്ക് കാണിച്ച തന്ന എന്‍റെ ജീവിതത്തിലെ വെണ്ണിലാവ്. എന്‍റെ ജീവിതത്തില്‍ എന്നും തകര്‍ച്ചകള്‍ മാത്രമായിരുന്നു. ഒരിരുട്ട് ശക്തമായ മഴ നിസ്സാരമായൊരു കാരണം ആ കോരിച്ചൊരിയുന്ന മഴയില്‍ എന്‍റെ മാതാപിതാക്കള്‍ എന്നെ വീട്ടില്‍ നിന്നും പുറത്താക്കി. എന്തിനെന്ന് ചോദിച്ചാല്‍....പച്ചപട്ട് പാവാടയണിഞ്ഞ ഗ്രാമത്തിലൂടെ ഞാനങ്ങനെ നടക്കുകയായിരുന്നു. ഞാനറിയാതെ തന്നെ എന്നെയാരോ പിന്തുടരുന്നു. ആ സംഘത്തെ ഞാന്‍ കണ്ടില്ല. അപ്രത്യക്ഷത്തില്‍ കണ്ടപ്പോള്‍ അവരുടെ മുഖം ഭീകരമായിരുന്നു. അവരെല്ലാവരും കാരിരുമ്പിന് ശക്തിയുള്ളവരായിരുന്നു. പെട്ടെന്നാണവര്‍ എന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഒരല്പനേരം എന്‍റെ മനസ്സ് ശാന്തമായിരുന്നു. പെട്ടെന്ന് എന്നിലേക്ക് ഒരുണര്‍വ്വ് വന്നു. ജീവനും കൊണ്ടോടി. പാതിവഴിയില്‍ അവര്‍ കാണാത്തൊരു ദിക്കിലിരുന്ന് ഞാനെന്‍റെ നാട്ടുകാരനെ വിളിച്ചു. അവന്‍ വന്നു. ആളികത്തുന്ന ഒരു മനസ്സുമായി ശൂന്യതയിലൂടെ ഒരു യാത്ര. വഴിയില്‍ വെച്ച് അവന്‍ കാരണങ്ങള്‍ തിരക്കി. എന്‍റെ മിഴികള്‍ ഈറനായിരുന്നു. ശബ്ദം ഇടറിയിരന്നു. ആ ശബ്ദമാണെങ്കിലും എങ്ങനയോ ഞാന്‍ വാക്കുകള്‍ മുഴുവനാക്കി. ആലോചനയില്‍ മുഴുകി നില്‍ക്കുന്ന എന്നെ ഒരു പോറല്‍പോലുമേല്‍ക്കാതെ എന്‍റെ വീട്ടിലേല്‍പ്പിച്ചു. അവന്‍ തിരിച്ച് പോകുന്നതിന് മുമ്പഎന്തൊക്കെയോ പറഞ്ഞിരുന്നു. ആലോചനയിലായതിനാല്‍ അത് കേള്‍ക്കാനെന്നെ എന്നിലെ കാരരുചിയുള്ള മനസാക്ഷി അനുവദിച്ചില്ല.
അല്പം ഭയത്തോടെയാണെങ്കിലും എല്ലാ കാര്യവും അമ്മയെ പറഞ്ഞ് മനസ്സിലാക്കി. അപ്പോഴൊന്നും ഒന്നും പറഞ്ഞില്ല. അത് നിസ്സാരമായി തള്ളി. പിന്നീടതൊരു കലാപമായി മാറി. "ഫോണില്‍ പണമുണ്ട്. എന്നാല്‍ അത് വിളിച്ചാല്‍ തീരും" എന്ന് പറഞ്ഞത്പോലെ പിന്നെ എപ്പഴോ അമ്മയിലെ സ്വഭാവചരിത്രങ്ങള്‍ കുറിച്ചുവെച്ച മനഃസാക്ഷിയുടെ ഡയറി തന്നെ നഷ്ടപ്പെട്ടു. എന്നന്നേക്കുമായി ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു. ഒരുപാട് മരങ്ങളുണ്ട്. പല തരത്തിലുള്ള സ്വഭാവമുള്ളവരുണ്ട്. അതേപോലെ എന്‍റെ അമ്മയുടെ വിശ്വാസമാണ് മരണം. തന്നെ വന്ന് വിളിച്ചാലും അന്യ ഒരാളുമായി സൗഹൃദം പുലര്‍ത്താന്‍ പാടില്ല. സംസാരിക്കാന്‍ പാടില്ല. ഞാനന്ന് മത ഭീകര രൂപികള്‍ക്കിടയില്‍ ആ രാത്രിമഴയില്‍ ഏറ്റവും അപമാനകരമായ രീതിയില്‍ മരണപ്പെട്ടാല്‍ അത് നിസ്സാരമായിരുന്നു. ഞാന്‍ ഒരു സുഹൃത്തിന്‍റെ കൂടെ അത്യാവശ്യ ഘട്ടത്തില്‍ വന്നു എന്നത് അപമാനകരമായ ഒരു വാര്‍ത്ത. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന മഹത് വാക്യം പ്രസക്തിയില്ലാതെ പോവുന്നു.
സ്നേഹബന്ധങ്ങള്‍ മറക്കുന്നു. സൗഹൃദങ്ങള്‍ നശിക്കുന്നു. ലോകമേ നാശം ഞാന്‍ മാത്രം നല്ലവന്‍ എന്ന് വിശ്വസിക്കുന്ന ഒരു പറ്റം ജനങ്ങള്‍. അതില്‍ എരിഞ്ഞ് തീരുന്ന ശുദ്ധാത്മാക്കള്‍ "സ്നേഹബന്ധങ്ങള്‍ എന്നും വിലപ്പെട്ടതാണ്. നമ്മെപ്പോലെ സൗഹൃദങ്ങള്‍ അതിലെ പിടിവള്ളിയും."
ഈ കാപട്യലോകത്തില്‍ സൗഹൃദങ്ങള്‍ക്കാണ് വിലകല്‍പ്പിക്കാത്തത്. സ്നേഹബന്ധങ്ങള്‍ക്കാണ് വില കല്‍പ്പിക്കാത്തത്. സ്നേഹബന്ധത്തിന്‍റെയും സൗഹൃദ കൂട്ടുകെട്ടുകള്‍ അഴിക്കാന്‍ കഴിയുന്ന വിധം നൂലില്‍ ഘടിപ്പിക്കും. സ്നേഹബന്ധങ്ങള്‍ ഇനിയുള്ള കാലം ഒരാര്‍ദ്ര സ്മൃതിയായിരിക്കും.
കൂട്ടുകെട്ടുകളുടെ പടിവാതില്‍ ആലോചനകള്‍ - പല വഴികളില്‍ എന്‍റെ തകര്‍ച്ചയില്‍ എന്നെ എഴുന്നേല്‍പ്പിക്കാന്‍ അവന്‍ മാത്രമായിരുന്നു. എന്‍റെ കൂട്ടുകാരന്‍. ഇത് സൗഹൃദത്തിന്‍റെ കാലമാണ്. സ്നേഹബന്ധങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള സൗഹൃദങ്ങളുടെ കാലം.
ക്രൗര്യം
"വാക്കുകളാല്‍ മോഹിച്ചു ഞാന്‍ ഒരുപാടമ്മയെ നോക്കുകളാല്‍ നോവിച്ചു എന്‍ മനസ്സിനെയമ്മ"ഒരു കൂലി പണിക്കാരന്‍ ഭാസ്കരന്‍റെ മകളാണ് അനന്യ. നല്ലൊരു ഗ്രാമത്തിലാണ് അവളുടെ ജീവിതം എങ്കിലും ചെറുപ്രായത്തില്‍ തന്നെ അവളുടെ മനസ്സിനെ രണ്ടാനമ്മ ഒരുപാട് നോവിച്ചു.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ചിക്കന്‍ഗുനിയ പിടിപെട്ട് മരണപ്പെട്ടതാണ് അവളുടെ അമ്മ. അവിടെ നിന്ന് ഒരു മാസം കഴിയുന്നതിന് മുമ്പ് അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു. അതില്‍ പിന്നെ ചെറുപ്രായത്തില്‍ തന്നെ സ്കൂള്‍ പഠനം നിര്‍ത്തി. പിന്നീടവളുടെ ജീവിതം ഒറ്റപ്പെട്ടതായിരുന്നു. തികച്ചും ഒരു വീട്ടുജോലിക്കാരിയോട് പെരുമാറുന്നതിനപ്പുറമായിരുന്നു രണ്ടാനമ്മയുടെ മര്‍ദ്ദനങ്ങള്‍. അമ്മ മരിച്ചതില്‍ പിന്നെ സ്നേഹമെന്തന്നറിഞ്ഞിട്ടില്ല. മനുഷ്യത്വത്തിന്‍റെ പേരില്‍ പോലും ആ രണ്ടാനമ്മ സ്നേഹം കാണിച്ചിരുന്നില്ല. ഇത്തരമൊരു സംഭവം അവളെ ഒരുപാട് സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.
ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് സങ്കടങ്ങള്‍ സഹിക്കേണ്ടി വന്ന അവള്‍ പലപ്പോഴും ഓര്‍ക്കുന്നത് എന്‍റെ ജീവിതം ഒരു കഥയാണോ....? അമ്മ പോയതില്‍ പിന്നെ എത്രയോ പിറന്നാള്‍ കഴിഞ്ഞു. ഒരു പുതുവസ്ത്രം അവള്‍ക്ക് ലഭിച്ചിട്ടില്ല. ഇന്നോളം അവള്‍ ആരോടും കൂട്ടിന് പോയിട്ടില്ല. ആ തന്നേക്കാള്‍ ഭാഗ്യം കെട്ടവള്‍ ഈ ലോകത്ത് വേറെയില്ലെന്ന് അവള്‍ സ്വയം പറയും. ജനിച്ചതില്‍ പിന്നെ ദുഃഖത്തിന്‍ രാവുകള്‍ മാത്രം. മരണത്തോട് മല്ലിടുമ്പോഴും അമ്മ അച്ഛനോട് പറഞ്ഞ വാക്കാണ് നമ്മുടെ മോളെ പൊന്നുപോലെ നോക്കണമെന്ന്. പക്ഷേ ആ അച്ഛന്‍റെ പ്രവൃത്തി കണ്ടാല്‍ എനിക്ക് അച്ഛന്‍റെ മനസ്സില്‍ ദത്തുപുത്രിക്കുള്ള സ്ഥാനംപോലും കാണാറില്ല. മനസ്സിനെ വിഷമം കീഴടക്കുമ്പോഴെല്ലാം അവള്‍ പറയും. "ഇതിന് മാത്രം എന്ത് തെറ്റാണ് ഞാന്‍ ഈ ലോകത്തോടും ദൈവത്തോടും ചെയ്തത്."വിനോദം
അവള്‍ മീന. 15 വയസ്സ്. അവളുടെ മുഖഭാവവും, ഏത് സമയവും അയകിയ വസ്ത്രങ്ങളും നാടോടികളെ തോന്നിക്കും വിധത്തിലായിരുന്നു. അവള്‍ക്ക് വേണ്ടി അവള്‍ കോലം കെട്ടുകയായിരുന്നു. ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി എന്നപോലെ സന്തോഷമുള്ള ഓര്‍മ്മകള്‍ അവളുടെ ജീവിതത്തില്‍ ഇന്നോളമില്ല. എങ്കിലും ആ പഴയ ബാല്യകാല ഓര്‍മ്മകള്‍ മാത്രമാണ് ജീവിത വഴികള്‍ തള്ളിനീക്കാനുള്ള ഏക നിശ്വാസം. അവളുടെ കൂടെയുള്ളവരെല്ലാം പഠനത്തിനായ് വിദ്യാലയത്തില്‍ പോകുമ്പോള്‍ അത് നോക്കി നില്‍ക്കും എന്നതായിരുന്നു അവളുടെ ജോലി. ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി നൊമ്പരങ്ങള്‍ അടക്കിപ്പിടിച്ച് ആരോടും പറയാതെ ക്രൂരമൃഗങ്ങള്‍ക്കിടയില്‍ ഭ്രാന്തിയായ അമ്മയും അധ്വാനത്തിന്‍റെ മറവില്‍ നിസ്സഹായത
സങ്കടങ്ങള്‍ക്ക് നടുവിലും നന്മയുടെ രാവുകളെ കിനാകണ്ട് ദിനങ്ങള്‍ തള്ളി നീക്കുകയാണ് അവള്‍. വീട്ടിലുള്ള എല്ലാ ജോലികളും അവള്‍ തനിച്ചാണ് ചെയ്തിരുന്നത്.
എന്നാല്‍ ഒരു ദിവസം കറിയില്‍ ഉപ്പില്ലെന്ന് പറഞ്ഞ് ആ തിളച്ച കറി അവളുടെ ആ സുന്ദര മുഖത്തേക്കൊഴിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത വിധം അവളുടെ മുഖം വികൃതമായിരുന്നു. അപ്പോഴും അവള്‍ ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. എന്ത് തെറ്റാണ് ഞാന്‍ ലോകത്തോടും ദൈവത്തോടും ചെയ്തത്? എന്നാണീ നരക വാസത്തില്‍ നിന്നും മോചിതയാകുന്നത്?ഈ വാക്കുകളെല്ലാം ഒളിഞ്ഞ് കേട്ടിരുന്ന ആ രണ്ടാനമ്മ വീണ്ടും ആ മുഖം ചൂടുള്ള വെള്ളമൊഴിച്ച് വികൃതമാക്കി മാറ്റി. അവിടെയെല്ലാം രക്തകളമായി മാറി. അപ്പോഴും മറുത്തൊരു വാക്കു പറയാതെ ശിക്ഷകളെല്ലാം ഏറ്റുവാങ്ങുകയായിരുന്നു അനന്യ.തൂകുന്ന അച്ഛനും. പ്രത്യേകിച്ച് ജീവിതാഭിലാഷങ്ങള്‍ ഒന്നും തന്നെ അവള്‍ക്കില്ല. അതില്‍ കാര്യമില്ല എന്ന് എന്തിനേക്കാള്‍ അവള്‍ക്കറിയാമായിരുന്നു. ആ വീടിന്‍റെ നിറവിളക്ക്പോല്‍ അവള്‍ തിളങ്ങി.
നക്ഷത്രങ്ങള്‍പോലെ അവള്‍ ആ വീടിന് പ്രകാശമായിരുന്നു. വിദ്യാലയങ്ങളില്‍ പോയി വിദ്യ അഭ്യസിക്കേണ്ട സമയം ഒരു വീട്ടമ്മയുടെ വേഷം കെട്ടേണ്ടി വന്നവളാണവള്‍. സ്വയബുദ്ധി നഷ്ടപ്പെട്ട അമ്മ കൊച്ചുകുട്ടികളെപ്പോലെ വെറുതെ ഉപദ്രവിക്കുകയും പ്രഭാത കൃത്യങ്ങള്‍ വീടിനുള്ളില്‍ തന്നെ ചെയ്യുകയുംചെയ്യും. തികച്ചും ജീവിതാഭിലാഷങ്ങള്‍ എല്ലാം തന്നെ പൊഴിഞ്ഞ്പോയ കുരുവികള്‍.
മലഞ്ചെരുവില്‍ ജെ.സി.ബി. കാര്‍ന്നു തിന്ന കുഴിയുടെ മുകളില്‍ ഇളം കാറ്റില്‍ രണ്ടാവുന്ന സ്ഥലത്താണ് വീട്. തികച്ചും അപ്രത്യക്ഷമായിരുന്നു ആ സംഭവം. കണ്ടങ്ങിരിക്കെ ആ കണ്‍മണി മുരടിച്ച ബുദ്ധിയാലെ ഒരു വിനോദത്തിന് വേണ്ടി ഒന്ന് ചൂടി നോക്കുന്നു. എങ്ങും നിശബ്ദം. ഒരു സ്വപ്നമെന്നപ്പോലെ ആ പകല്‍ രാവാവുന്നു. അമ്മയെ കാണാത്ത വെപ്രാളത്തില്‍ അവള്‍ അവളെ തന്നെ മറന്നു. ഒരു ഭ്രാന്തിയെപ്പോലെ അവള്‍ ആ പ്രദേശമാകെ അലഞ്ഞു. അപ്പോഴും കാണാമറയത്ത് വേദനകള്‍ സഹിച്ച് എന്ത് പേരില്‍ ആര്‍ത്ത് വിളിക്കണമെന്നറിയാതെ നീറുകയായിരുന്നു അവളുടെ അമ്മ. ഒടുവിലാണവള്‍ അറിഞ്ഞത്. താഴെ പാതാളത്തില്‍ അമ്മയുണ്ടെന്ന്.
നിറമിഴികളോടെ അവളെത്തി. എങ്ങും നിശബ്ദം. ജീവനില്ലാത്ത പക്ഷിയെപോലെ ചുരുണ്ടുകൂടി അമ്മ കിടക്കുന്നു. തലയില്‍ നിന്നും രക്തമൊലിക്കുന്നു. ആ അമ്മയെ തോളിലേറ്റി അവള്‍ ആശുപത്രിയിലേക്ക് നീങ്ങുന്നു. ആ കാഴ്ചയില്‍ രസം തോന്നിപ്പിക്കുമെന്ന മട്ടില്‍ ക്രൂരനായ മൃഗത്തെപോലെ ജനങ്ങള്‍ ആ 15 വയസ്സുകാരിയെ ഉറ്റുനോക്കുന്നു. ആ കാഴ്ചയെ അവള്‍ ശ്രദ്ധിക്കുന്നില്ല. എന്നാല്‍ വഴിയില്‍ നിന്നും മനുഷ്യത്വമുള്ള മനുഷ്യര്‍ ആ കാഴ്ചയെ വേദനയോടെ നോക്കി കണ്ടു. അതിലൊരാള്‍ സാമ്പത്തികമായി പരമാവധി സഹായിച്ചുവെങ്കിലും ആ അമ്മ ജീവനുള്ള ശവമായി. കിടത്തം മാത്രം. ഒന്നുമറിയാത്ത പാവകുട്ടിയെപ്പോലെ ആ അമ്മകിടന്നു. ആരോടും പറയാനാവാതെ എല്ലാം ഉള്ളിലൊതുക്കിയെങ്കിലും അവളറിയാതെ ഹൃദയം പൊട്ടി. അവള്‍ തേങ്ങിതേങ്ങി കരഞ്ഞു. പിന്നെയാ കരച്ചില്‍ ഉച്ചത്തിലായി. ഇരുട്ടില്‍ ഉള്‍വെളിച്ചത്തെ മാത്രം കണ്ട് നില്‍ക്കുന്ന അമ്മയുടെ കണ്ണില്‍ നിന്നും വേദനാഭരിതമായ കണ്ണുനീരൊഴുകി. തന്‍റെ മകളെ തിരിച്ചറിഞ്ഞു. പിന്നെ അവള്‍ ആ അമ്മയെ ഉയര്‍ത്തെഴുന്നേല്പിച്ചു. അവള്‍ക്കിന്ന് വരെ ലഭിക്കാത്ത സ്നേഹത്തിനുള്ളില്‍ അവള്‍ ജീവിക്കുന്നു സ്വപ്നം യഥാര്‍ത്ഥമാക്കിക്കൊണ്ട്.
അവഗണന
ക്ലാസ്മുറിയിലെ ഏറ്റവും അവസാനമുള്ള ബെഞ്ചില്‍ ഇരിക്കുകയാണവള്‍. അവളെ കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. വിഷമത്തോടെ നില്‍ക്കുന്ന അവളെ കണ്ടപ്പോള്‍ തന്നെ എന്‍റെ മനസ്സില്‍ പല ചിന്തകളും പടര്‍ന്നുകയറി. അവളോട് കാരണം ചോദിക്കാന്‍ എനിക്ക് ഒരല്‍പ്പം പേടിയുണ്ട്. എന്നാല്‍ ഒരു അധ്യാപകനല്ലെ ഒരു വിദ്യാര്‍ത്ഥിയുടെ ലഘുപ്രശ്നങ്ങളൊക്കെ അറിയാനുള്ള അവകാശമില്ല? ഞാന്‍ അവളുടെ അരികില്‍പ്പോയി. "മിനു, എന്തിനാണ് നീ കരയുന്നത്. നിന്‍റെ കൂട്ടുകാരികളെല്ലാം എവിടെ? അത്കേട്ടപ്പോഴേക്കും കരച്ചിലിന് ശക്തികൂടി. എന്തിനാവാം ഇവള്‍ കരയുന്നത്? പിന്നീട് ഞാന്‍ ഒന്നും ചോദിച്ചില്ല. നാളെയാവാം ചോദ്യമെല്ലാം. ഇത്തിരി ചോദിച്ചാല്‍ ഒരുപക്ഷേ അത് കൂടുതല്‍ പ്രശ്നമാവും.ഒരു ഒരുപാട് ചിന്തിച്ചു. എന്തിനായിരിക്കാം. അവള്‍ കരയുന്നത്? വീട്ടില്‍ നിന്ന് പിണങ്ങി വന്നതാണോ. അല്ലെങ്കില്‍ കൂട്ടുകാരികളുമായി പിണങ്ങിയതാവാം. അല്ലെങ്കില്‍ പിന്നെബന്ധുക്കളാരെങ്കിലും മരണപ്പെട്ടതാണോ? എന്തു തന്നെയായാലും എന്തായാലും അവളോട് നാളെ ചോദിക്കാം. ഇന്നവള്‍ പറഞ്ഞ് തന്നില്ലെന്ന് വരാം. എന്തുകൊണ്ടായിരിക്കും അവള്‍ പറയാതിരുന്നത്? എന്തിനായിരിക്കാം അവള്‍ കരയുന്നത്? എന്ന ഈ ചോദ്യങ്ങള്‍ക്ക് എന്‍റെ മനസ്സിന് ഉത്തരം കിട്ടാതായപ്പോള്‍ ഞാന്‍ ലൈറ്റ് ഓഫ് ചെയ്ത് കിടന്നുറങ്ങി. പിറ്റേ ദിവസം ഞാന്‍ ക്ലാസ്സില്‍ച്ചെന്നു. അവള്‍ വന്നിട്ടില്ലായിരുന്നു. എന്താവാം കാരണം. ഇതെല്ലം ആലോചിച്ചു. ഒരു മറുപടിയും കിട്ടുന്നില്ല. സാധാരണ ഒരു വിദ്യാര്‍ത്ഥിയെപ്പോലെയല്ലെ അവളുടെ സ്വഭാവം. ആളൊന്ന് വേറെയാണ്. ആദ്യമെല്ലാം എടുത്ത്ച്ചാടിയുള്ള സംസാരം. അതിന് ഒരു ദിവസം എന്‍റെ കൈയ്യില്‍ നിന്ന് ഒരടി അവള്‍ക്ക് കിട്ടിയിട്ടുമുണ്ട്. പിന്നീടവള്‍ നിശ്ശബ്ദയായിരുന്നു. ക്ലാസില്‍ വന്നിട്ടുണ്ടോ എന്ന് തന്നെ അറിയില്ലായിരുന്നു. ചെറിയ കുട്ടികളെപ്പോലെ ആകെ ഒരു ശുണ്ഠിയായിരുന്നു അവള്‍ക്ക്. പിറ്റേ ദിവസം ഞാന്‍ ക്ലാസ്സില്‍ ചെന്നു. അവളെ അന്വേഷിച്ചു. അവള്‍ വന്നിട്ടുണ്ട്. അവളെ ഞാന്‍ ലൈബ്രറിയില്‍ കൊണ്ടുപോയി കാരണമെല്ലാം ചോദിച്ചു. അവള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സാര്‍ എന്നില്‍നിന്നുമകന്നു. ക്ലാസിലുള്ള ആരും എന്നോട് മിണ്ടാതെയായി. മോള്‍ ക്ലാസില്‍ പോയി ഇരുന്നോ. എല്ലാവരോടും ഞാന്‍ പറഞ്ഞ് ശരിയാക്കികൊള്ളാം. ഞാന്‍ ക്ലാസില്‍ പോയി കുട്ടികളോട് എങ്ങനെ പെരുമാറണമെന്നും ചെറിയകാരണത്തിമ്പോലും ഒരു കൂട്ടുകാരിയെയും പരസ്പരം വേദനിപ്പിക്കരുതെന്നും പറഞ്ഞു. ഫ്രണ്ട്ഷിപ്പിനെ കുറിച്ചാണ് ഞാന്‍ അന്ന് മുഴുവനും ക്ലാസില്‍ പറഞ്ഞത്. അതില്‍ നിന്ന് എനിക്കൊന്ന് മനസ്സിലായി. തന്‍റെ കൂട്ടുകാരികള്‍ തന്നെ അവഗണനയോടെ കണ്ടാല്‍ നമുക്ക് ഏറെ അത് വിഷമമാകുമെന്ന്. പിന്നീടെന്നും എന്‍റെ ക്ലാസ് അവഗണനയും വെറുപ്പുമൊന്നുമില്ലാത്ത സുന്ദരിപറവകളുടെ ക്ലാസായി മാറി.
അണയാത്ത ദീപം
രാജേഷ് മാസ്റ്റര്‍ പതിവുപോലെ നടക്കാനിറങ്ങിയതാണ്. മാഷ് എന്‍റെ അരികില്‍ വന്നു എന്നോട് ഇത്രയും നാളെവിടെയാണെന്നും നിനക്ക് സുഖമാണോ എന്നും ചോദിച്ചു. ഞാന്‍ മറുപടി പറയുകയും ചെയ്തു.പണ്ടത്തെപോലെയല്ല. നാടും മാഷും ഗ്രാമവുമാകെ മാറി സുന്ദരമായിരിക്കുന്നു. മാഷെ കണ്ടപ്പോള്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ പ്രായം കുറഞ്ഞിരിക്കുന്നു. പ്രായം എഴുപത് വയസ്സാണ്. എന്നാല്‍ ഇപ്പോഴും ചുളിവുകളില്ലാത്ത പ്രസന്ന മുഖം. അധികമൊന്നും നരച്ചിട്ടില്ലാത്ത മുടി കണ്ടാല്‍ യുവത്വം തെളിഞ്ഞ് നില്‍ക്കുന്നത് കാണാം.
മാഷിന് മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്. അവരെല്ലാവരും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ഇളയ മകന്‍ രമേഷിന്‍റെ ഭാര്യ ഊര്‍മിള നാട്ടിലുണ്ട്. അവിടെയാണ് മാഷിന്‍റെ താമസം.
തൊട്ടടുത്തുള്ള സ്കൂളില്‍ മലയാളം മാഷായിരുന്നു രാജേഷ് മാസ്റ്റര്‍, പ്രായപരിധി കഴിഞ്ഞ് അടുത്തൂണ്‍ വാങ്ങി വീട്ടിലിരിക്കുകയാണ്.
മാഷധികമൊന്നും വീട്ടില്‍ നിന്നും പുറത്തിറങ്ങാറില്ല. ഇരുട്ട് മുറിയാണെങ്കിലും അധിക സമയം വായനയില്‍ സമയമൊതുക്കും. എഴുത്തും വായനയുമാണ് മാഷിന്‍റെ പ്രധാന ഹോബി. എത്രത്തോളം നാം മാഷിനെ സ്നേഹിക്കുന്നോ, അതിലുപരി മാഷ് നമ്മോട് സ്നേഹം കാണിക്കും. കളങ്കമില്ലാത്ത മനസ്സായിരുന്നു എന്നും മാഷിന്‍റേത്. ഏതൊരു മാതാപിതാക്കള്‍ക്കും മക്കള്‍ ഒരു ഭാരമായി കാണാറില്ല. എന്നാല്‍ ഏതൊരു മക്കള്‍ക്കും മാതാപിതാക്കള്‍ ഭാരമായ് തോന്നുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. തീര്‍ത്തും ഇത്തരമൊരു അവസ്ഥയിലേക്കാണ് യുവാക്കളും പോയിക്കൊണ്ടിരിക്കുന്നത്. മാഷിന്‍റെ ജന്മം എത്രയോ പേര്‍ക്ക് തണലേകീട്ടുണ്ട്. ആരോരുമില്ലാതിരുന്ന ഞങ്ങള്‍ക്ക് എല്ലാമായ മാഷ്. ഞാനിപ്പോള്‍ എല്ലാം ഓര്‍ക്കുന്നു. കോരിച്ചൊരിയുന്ന മഴ. ഞങ്ങള്‍ നാല് പേര്‍. ഞാനും ചേട്ടത്തിയും, രണ്ടനുജന്‍മാരും. എവിടെക്കെന്നില്ലാതെ കോരിചൊരിയുന്ന മഴയില്‍ ഒരുപാട് നടന്നു. നടത്തത്തിനൊടുവില്‍ പെട്ടെന്ന് മുമ്പില്‍ ഒരാള്‍ രൂപം കണ്ടു. അവര്‍ ഞങ്ങളുടെ വിശേഷങ്ങള്‍ തിരക്കി. എല്ലാമറിഞ്ഞപ്പോള്‍ മാഷിന്‍റെ കൂടെ എവിടേക്കോ പോയി. എവിടെക്കെന്നറിയില്ല. ചോദിക്കാന്‍ ഉള്ളിലൊരു ഭയം. വൈകാതെ ആ സ്ഥലമെത്തി. വളരെ സുന്ദരമായ ഒരു വീട്. മുത്തശ്ശിയും, മാഷിന്‍റെ ഭാര്യയും മാത്രമാണുള്ളത്. ഞങ്ങളുടെ സങ്കടങ്ങളില്‍ നിന്നെല്ലാം അകലാന്‍ മുത്തശ്ശിയൊരുപാട് കഥകള്‍ പറഞ്ഞുതന്നു.
ശരിക്കും ആ നിമിഷം ഞങ്ങളുടെ ജീവിതത്തിലെ അതിരറ്റ സന്തോഷത്തിന്‍റെ നിമിഷങ്ങളായിരുന്നു. ആ കഥകള്‍ ദുഃഖങ്ങളില്‍ നിന്നെല്ലാം ഞങ്ങളെ അകറ്റി നിര്‍ത്തി. അല്പ സമയമെങ്കില്‍ അല്പ സമയം ഞങ്ങളുടെ കണ്ണില്‍ ആനന്ദ കണ്ണീര്‍പൊഴിഞ്ഞു. ഇത്രയും സ്നേഹം ജീവിതത്തില്‍ ഇന്നേവരെ കിട്ടിയിട്ടില്ല എന്ന തോന്നല്‍ എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമായിരുന്നു. മാഷിനെപ്പോലെ നല്ല മനസ്സിനുടമയായ മറ്റൊരാളെ ഈ ദേശത്തെങ്ങും കണ്ടിട്ടില്ല. അത്രയും വിശാല മനസ്കനാണ് മാഷ്. അവന്‍ ആലോചനയില്‍ നിന്നും ഉണര്‍ന്നു.
ഇപ്പോഴാണ് ഞാനോര്‍ത്തത്. ഇന്ന് ഓക്ടോബര്‍ പന്ത്രണ്ട്. മാഷിന്‍റെ ജന്മദിനം. മാഷിന് ഏറ്റവുമിഷ്ടമുള്ള പാല്‍പായസവും മുട്ടക്കേക്കുമാണ്. ജാനകിന്‍റെ കടേന്ന് മുട്ടക്കേക്കും കൊണ്ട് പാല്‍പായസവുമുണ്ടാക്കി മാഷിന് കൊണ്ടുകൊടുക്കണം. മാഷിന് അത് വലിയ ഇഷ്ടമാവും. പിറന്നാള്‍ സമ്മാനവുമായി മാഷിന്‍റെ വീട്ടില്‍ പോയി. ഞാന്‍ അല്പ സമയം പകച്ച് നിന്നുപോയി. ആള്‍ക്കൂട്ടത്തിലേക്കാണ് എന്‍റെ വരവ്. ഞാന്‍ പലരോടും ചോദിച്ചു. ആരും മറുപടി പറയുന്നില്ല. ഞാന്‍ വീട്ടിലേക്ക് കടന്ന് ചെന്നു. അപ്പോഴാണ് ഞാന്‍ ആ കാഴ്ച കാണുന്നത്. അച്ഛനില്ലാത്ത എനിക്ക് എല്ലാമായ എന്‍റെ പ്രിയപ്പെട്ട മാഷ്. ആ പാദങ്ങള്‍ ഞാന്‍ കണ്ടു. പിന്നെ വിനാര്‍ദ്രമായ ആ പുണ്യമുഖം. എന്‍റെ എല്ലാ സമനിലയും തെറ്റി. ആ നിശ്ചലശരീരം കണ്ട് പൊട്ടിക്കരഞ്ഞുപോയി.
ഈ ലോകത്ത് എന്‍റെ ദുഃഖങ്ങള്‍ പറയാന്‍ ഈ പ്രപഞ്ചം മാത്രം. ഇനി എനിക്ക് ആരുമില്ല, ഞാന്‍ ഒറ്റപ്പെട്ടു എന്ന ചിന്ത എന്‍റെ മനസ്സിനെ വീണ്ടും വീണ്ടും വേദനിപ്പിച്ചു.
എന്നും എന്‍റെ വീടിന്‍റെ നെടുന്തൂണും എന്നും ഞങ്ങള്‍ക്ക് കൂട്ടായ് അണയാത്ത ഒരു ദീപം പോലെ മാഷ് ജ്വലിക്കുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷേ എന്‍റെ വിശ്വാസങ്ങളെ ദൈവം പിന്തിരിപ്പിച്ചു. ഞാന്‍ ഒറ്റക്കായി, അണയാത്ത ദീപം എന്ന് ഞാന്‍ വിശ്വസിച്ച എന്‍റെ വിളക്ക് അണഞ്ഞുപോയി. ഇനി എനിക്ക് ബന്ധുവായി എന്‍റെ സങ്കടം. പറയാന്‍ എനിക്ക് ഈ പ്രപഞ്ചം മാത്രം. എങ്കിലും മാഷിന്‍റെ സ്നേഹാര്‍ദ്രമായ വാക്കുകള്‍ ഇപ്പോഴും എന്‍റെ കാതുകളില്‍ മുഴങ്ങുന്നു. എന്‍റെ അണഞ്ഞ ദീപമല്ല, അണയാത്ത ദീപം എന്നും എന്‍റെ മനസ്സില്‍ ശക്തിയായി ജ്വലിക്കുന്നു.
അപ്സരസ്സ്
പതിവുപ്പോലെ ഞാന്‍ നടക്കാനിറങ്ങി. എന്‍റെ കൂടെ എന്‍റെ കുട്ടുകാരനായ രാജുവും ഉണ്ടായിരുന്നു. സംസാരിച്ചു നടന്നതുകൊണ്ടാവാം എന്നും നടക്കുന്നതിനേക്കാള്‍ അരമൈല്‍ അധികം നടന്നുപോയി. രാജു രണ്ട് വര്‍ഷം മുംബൈയില്‍ ആയിരുന്നു. അവന്‍റെ പപ്പയും മമ്മിയുമൊക്കെ അവിടെയാണ്. അവിടെയായിരുന്നു അവന്‍റെ പഠനം. അവന്‍ വന്നിട്ട് രണ്ട് മാസമേയായുള്ളു. ഇപ്പോള്‍ ഇവിടെ പത്മഗിരി കോളേജില്‍ പഠിക്കുന്നു. ഞാനും, അവനും ഒന്നിച്ചാണ്.എനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട്. അവളാണ് എന്‍റെ ഏറ്റവുമടുത്ത സുഹൃത്ത്. ഒരുപാട് കൂട്ടുകെട്ടുകള്‍ ഉണ്ടെനിക്ക്. ഒന്നിലും എനിക്ക് താല്‍പര്യമില്ല. എനിക്ക് താല്‍പര്യമില്ല എന്നല്ല എന്‍റെ ബെസ്റ്റ് ഫ്രണ്ടിന് താല്‍പര്യമില്ല. എന്‍റെ എല്ലാ കാര്യവും നോക്കുന്നത്, എന്നെ ഒരു മനുഷ്യനാക്കിയത് തന്നെ അവളാണ്. ഒരപ്സരസ് എന്ന് പറയാം. എനിക്കിത് വരെ അവളെ അങ്ങനെയാണ് തോന്നിയത്! തനി അപ്സരസ്, മാലാഖ എന്നൊക്കെ പറയാം. സ്നേഹാര്‍ദ്രമായ മൊഴികളും. അസര്‍മുല്ല വിരിയുംപ്പോലുള്ള പുഞ്ചിരിയും. വജ്രംപോലെ തിളങ്ങുന്ന തിളക്കമാര്‍ന്ന മുഖവും ആ സുന്ദരമായ മിഴികളും. അവള്‍ തനി അപ്സരസ്സ് തന്നെ.
ഇതെല്ലാം പറഞ്ഞപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. ഇന്ന് രമ്യയുടെ ജന്മദിനമാണ്. 18-ാം ജന്മദിനം. അവളുടെ കഴിഞ്ഞ പിറന്നാളിന് ഞാന്‍ ഡല്‍ഹിയിലായിരുന്നത് കൊണ്ട് ഒന്നും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. നല്ല വിഷ്വല്‍ ഒരുക്കി ഇത്തവണ ഞാന്‍ കൊടുക്കാന്‍പ്പോവുന്നത്. അവള്‍ക്കേറ്റവും ഇഷ്ടമുള്ളത് ആനവാല്‍മോതിരമാണ്. രണ്ട് മൂന്ന് ദിവസം മുമ്പ് തന്നെ ഞാനിതെല്ലാം വാങ്ങിവെച്ചു. ഞാനവളെ കളിയാക്കിയിട്ടാണെങ്കിലും മാലാഖ "അപ്സരസ്സ്' എന്നൊക്കെയാണ് വിളിക്കാറ്. ഇന്നവളെ കാണാന്‍ തനി അപ്സരസ്സ് തന്നെയായിരിക്കും. അവന്‍ ധൃതിയില്‍ രമ്യയുടെ വീട്ടില്‍പ്പോയി. അവളുടെ വീട് നിശ്ശബ്ദമായിരുന്നു. അവിടെയാളില്ല. അതോ അവളുടെ ജന്മദിനമാണ് ഇന്ന് എന്നത് അവള്‍ തന്നെ മറന്നോ? ഞാന്‍ വീടിന് ചുറ്റും നടന്നു. ഭാഗ്യം. അവളുടെ റൂമില്‍ വെളിച്ചം കാണുന്നു. ഇല്ല്യാച്ചാ പകല്‍ എന്തിനാണ് ലൈറ്റിട്ട് വെച്ചത്.
അവന്‍ ബെല്ലടിച്ചു നോക്കി. ഭാഗ്യംകൊണ്ടാവാം ആളുണ്ട്. രമ്യയുടെ വാതില്‍ തുറന്നു. ഞാന്‍ അകത്ത് കയറി. രമ്യ എവിടെ? അവന്‍ രമ്യയെ വിളിച്ചു.
മെനി മെനി ഹാപ്പി റിട്ടോണ്‍സ് ഓഫ് ദി ഡേ. അത് ഞാന്‍ പറഞ്ഞപ്പോഴാണ് അവള്‍ അവളുടെ ജന്മത്തെക്കുറിച്ച് ഓര്‍ത്തത്. ഞാനവരോട് ചോദിച്ചു. എന്താണ് നിങ്ങള്‍ക്കു പറ്റിയത്. എന്നും എന്നെ വിളിച്ചോര്‍മ്മപ്പെടുത്താന്‍നിങ്ങള്‍ക്ക് എന്ത്പറ്റി.
ചോദിച്ച് കഴിഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത്, അവളുടെ അച്ഛന്‍ നാട്ടിലില്ലാത്ത ആദ്യത്തെ പിറന്നാളാണ്. അതാവാം. രമ്യയുടെ അച്ഛന്‍ വളരെ സൗമ്യനായ ഒരു മനുഷ്യനായിരുന്നു.
അയാളാണ് എല്ലാവര്‍ഷവും പിറന്നാള്‍ അവളെ അറിയിക്കാറുള്ളത്. അത്ഭുതമാണ്, അപ്സരസ്സ് രമ്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കൂടുതല്‍ ആളെയൊന്നും വിളിച്ച് ആര്‍ഭാടമാക്കാറില്ല. അച്ഛനും, അമ്മയും, രമ്യയും ഞാനും മാത്രമാണ് ഉണ്ടാവാറ്. ചിലപ്പോള്‍ ആതിരയും, രേണുകയും.
അവളുടെ ആ സ്നേഹാര്‍ദ്രമായ മൊഴികളാണ് എന്നെ ഈ നിലയിലെത്തിച്ചത്. എല്ലാ വിഷയത്തിലും മൂഢനായിരുന്നു ഞാന്‍. അവളെന്‍റെ ജീവിത്തിതല്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. അവള്‍ ശരിക്കും എന്‍റെ ഫ്രണ്ട് അല്ല. എന്‍റെ ഗുരുവായിരുന്നു. പിന്നീട് എല്ലാവിഷയത്തിലും ഞാന്‍ ഒന്നാമനായി. അപ്സരസായ ഗുരു, അവളെപ്പോലെ ഒരു സുന്ദരികുട്ടിയുണ്ടായതില്‍ ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല, എന്നും. അഭിമാനിക്കാം. സൗന്ദര്യത്തില്‍ മാത്രമല്ല സ്വഭാവത്തിലും പ്രവൃത്തിയിലും തനി അപ്സരസ്സായിരുന്നു രമ്യ.
അവന്‍ ജീവിക്കുകയാണ്
അവന്‍ ഓടുകയാണ്. തിരക്കില്‍ നിന്നും തിരക്കിലേക്ക്. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക്. ഒരു ഭിക്ഷക്കാരന്‍റെ വേഷമാണവന്. എന്തിന് തീര്‍ത്തും ഭിക്ഷാടകന്‍ തന്നെ. അച്ഛാനാരെന്നോ, അമ്മയാരെന്നോ അറിയാത്ത ജീവിതം. തെരുവിന്‍റെ കുഞ്ഞായ് ജനിച്ചു. ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി ജീവിക്കുന്നു. വലിയ ബിസിനസ്സ്കാര്‍ക്കെന്നപ്പോലെ അവര്‍ക്കും ഒരു ഉടമയുണ്ട്. അവര്‍ തെണ്ടി ഭിക്ഷയെടുത്ത ചെറുനാണയ തരികള്‍ ആര്‍ത്തിയോടെ സ്വീകരിക്കാന്‍ നില്‍ക്കുന്ന ബോസ്. ആഴ്ചതോറും എത്രയോ വലിയ വീട്ടിലെ കുട്ടികളെ വരെ അവര്‍ ഭിക്ഷാടന കേന്ദ്രത്തില്‍ തെരുവിന്‍റെ മക്കളായ് കൂട്ടികൊണ്ടുവന്നിട്ടുണ്ട്. അയാളുടെ കാഴ്ചപ്പാടുകള്‍ അനുസരിച്ച് വഴങ്ങാത്തവരെ അയാള്‍ ആകെ വികൃതമാക്കുന്നു. ഈ കാഴ്ചകള്‍ ദിനംപ്രതി അവന്‍ കണ്ടുതുടങ്ങി. അവന് പേരില്ല. എന്നാല്‍ കൂട്ടുകാര്‍ അവനെ കര്‍പ്പാ എന്നായിരുന്നു വിളിക്കാറ്. അര്‍ത്ഥത്തെ മനസ്സിലാക്കാതെ നാണമോ കുറച്ചിലോ തോന്നാറുള്ള മനഃസാക്ഷി അവര്‍ക്കില്ലാത്തുകൊണ്ട് ഏതു തെണ്ടിയെന്ന പേരും അവര്‍ സ്വയം ഇഷ്ടപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ മനഃസാക്ഷി ഇല്ല എന്നല്ല, തെരുവു തെണ്ടിക്ക് എന്ത് കുറവ് എന്തിനുവേണ്ടി എന്ന പൂര്‍ണ്ണ ബോധമുണ്ടായത്കൊണ്ട് തെരുവുകളില്‍ നിന്ന് തെരുവികളിലേക്ക് അലയുന്ന അവന്‍ ഒരിക്കല്‍ ചിന്താമഗ്നനാവുന്നു. പുറംകാഴ്ചകളെ മനസ്സിലാക്കുന്നു. അവന്‍റെ ജീവിതത്തെ ഒരു നിമിഷം ആലോചിക്കുന്നു. എന്തിനുവേണ്ടി? ആര്‍ക്കുവേണ്ടി... അവന്‍റെ ആലോചനാ .... ഭാവങ്ങളില്‍ അവന്‍ മനസ്സിലാക്കി. തന്‍റെ ശേഷിച്ച ജീവിതം അത് തനിക്കുള്ളതാണ്. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്കല്ല ജീവിതത്തില്‍ നിന്ന് ജീവിതത്തിലേക്ക് അവന്‍ പോകുന്നു. 'അവന്‍ ജീവിക്കുകയാണ്' അവനുവേണ്ടി....യാത്രാമൊഴിഎങ്ങനെ ഞാന്‍ പറയും എന്ന ചിന്തയിലാണ്. ഞാന്‍ ഇന്നേക്ക് മൂന്നാം നാള്‍ വരുമെന്ന് വാക്കുകൊടുത്തുപോയി.
ആദ്യമായി ഞങ്ങള്‍ കണ്ടത് ട്രെയിനില്‍ വച്ചാണ്. ഞാന്‍ ഒരു പ്രോജക്ടിന് ഡല്‍ഹിയില്‍ പോകുകയായിരുന്നു. അതേ പ്രോജക്ടിന് തന്നെ വന്നതായിരുന്നു സിജുവും, ട്രെയിനില്‍ വെച്ചും കണ്ടു പരസ്പരം പരിചയപ്പെടുത്തി അവനും അവന്‍റെ കൂട്ടുകാരനും ഉണ്ടായിരുന്നു എന്‍റെ കൂടെ. എന്‍റെ കൂട്ടുകാര്‍ വേറേയും ഉണ്ട്. 10 ദിവസത്തെ പ്രോജക്ട് ആയിരുന്നു. അവിടെ നിന്ന് എപ്പോഴാണ് എന്‍റെ കണ്‍ട്രോള്‍ വിട്ടതെന്നറിയില്ല. ഞാന്‍ അറിയാതെ തന്നെ ഞാന്‍ അവനെ എപ്പോഴോ അടുത്തറിഞ്ഞു. അതു പിന്നെ പ്രണയത്തിലേക്ക് വഴിയൊരുക്കി. വെറും 10 ദിവസങ്ങള്‍ കൊണ്ട് തന്നെ ഞങ്ങള്‍ കൂടുതല്‍ അടുത്തു. അവനെ എനിക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്തു തന്നു. എന്‍റെ സ്വന്തം കൂടപ്പിറപ്പുപോലെ ഞാന്‍ സ്നേഹിച്ചു.
എന്നാല്‍, എപ്പോഴോ ഞാന്‍ അവനെ സ്നേഹിച്ചു. പിരിയാന്‍ കഴിയാത്തപ്പോലെ.
അവന് എന്നോട് ഇഷ്ടം തോന്നിയിട്ടുണ്ടാവില്ല. കാരണം അവന് ഞാന്‍ സ്വന്തം പെങ്ങളെപ്പോലെയാണ്. എങ്ങനെ ഞാനിത് അവനോട് പറയും. എന്‍റെ ഈ യാത്ര പറച്ചില്‍ തന്നെ അവന് താങ്ങാന്‍ കഴിഞ്ഞെന്ന് വരാം. പക്ഷെ ഞാന്‍ അവനെ പ്രണയിക്കുന്നുവെന്ന് അവനറിഞ്ഞാല്‍ അവനെന്നെ വെറുക്കുമോ? അതോ സ്വീകരിക്കുമോ? ഞാനുറപ്പിച്ചു എന്തു വന്നാലും ഞാനത് സഹിക്കും. ഞാനവനോട് എല്ലാം പറയും.
അവന് ഞാനൊരു എസ്.എം.എസ്. അയച്ചു. പെട്ടെന്ന് എന്‍റെ മുറിയിലേക്കൊന്ന് വരണം ദയവായി.
അവന്‍ ഒന്നും എതിര്‍ത്ത് പറയാതെ റൂമില്‍ വന്നു.
"ശരീ എന്തിനാ വിളിച്ചത്"
പതുങ്ങി പതുങ്ങിയാണെങ്കിലും ഞാന്‍ കാര്യം പറഞ്ഞു. അല്പനേരം അവന്‍ ഒന്നും മിണ്ടാതെ പ്രതിമയെപ്പോലെ കണ്ണീരൊഴുക്കി നിന്നു.
സോറി സോറി എന്നു മാത്രം പറഞ്ഞു.
ഞാന്‍ ചോദിച്ചു. എന്തിന്? അപ്പോഴാണ് ഞാനറിയുന്നത്. ഞാനറിയാതെ അവന്‍ എന്നെ സ്നേഹിച്ചിരുന്നു. എന്‍റെ ഈ മൊഴികള്‍ക്കായി അവന്‍ കാതോര്‍ത്തിരിക്കുകയാണ്.
അവന്‍റെയാ ദുഃഖാര്‍ദ്രമായ ഹൃദയത്തിലേക്ക് ഞാന്‍ യാത്രാമൊഴി ദുഃഖഭാവത്തില്‍ മൊഴിഞ്ഞു.
അവനും എനിക്കും വിങ്ങലുകള്‍കൊണ്ട് ഒന്നും പറയാന്‍ കഴിഞ്ഞില്ല. പരസ്പരം മൗനം പ്രാപിച്ച് കണ്‍കളില്‍ നോക്കി നിന്നു.
പെട്ടെന്നെന്‍റെ നിയന്ത്രണം വിട്ടുപോയി. ഞാന്‍ പൊട്ടിക്കരഞ്ഞു. ഞങ്ങള്‍ രണ്ട് പേരും ഒരു ദിവസം, ഒരേ സമയം യാത്ര തിരിച്ചു. ഞാന്‍ പഠിക്കുന്ന അതേ കോളേജില്‍ അവരും പഠനം തുടര്‍ന്നു. "യാത്രാമൊഴി" എന്ന പദത്തിന് പ്രസക്തിയില്ല എന്നപോലെ ഞങ്ങള്‍ ഒന്നായ്, ഞങ്ങളുടെ പ്രണയവും. വിടപറയാന്‍ ഉയര്‍ത്തിയ കൈകള്‍ വീണ്ടും ചേര്‍ത്തുപിടിച്ചുകൊണ്ട് ഞങ്ങള്‍ സന്തോഷപൂര്‍വം യാത്ര തുടര്‍ന്നു...
ഗൃഹച്ഛിദ്രം
വിദൂരതയിലേക്ക് നോക്കി അവള്‍ ആലോചിക്കുകയാണ്. കഴിഞ്ഞുപോയ അവളിലെ സുഗന്ധ സുമങ്ങളാം ദിനങ്ങളെപ്പറ്റി. ആ ദിനങ്ങള്‍ക്ക് ദൈര്‍ഘ്യം കുറവായിരുന്നു. പകലുകളും, രാവുകളും വളരെ കുറവ്. കഴിഞ്ഞുപോയ ഓരോ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ കരയേണ്ടിവരുന്നു. ആ കരിച്ചിലിലും അവള്‍ക്ക് വാക്കുകളാല്‍ ആശ്വാസമേകാന്‍പ്പോലും ആരുമില്ല. പെറ്റമ്മപോലും അവള്‍ക്ക് ശത്രുവാകുന്നു. സുഹൃത്ത് ബന്ധങ്ങളും നഷ്ടപ്പെടുന്നു. കേവലം അവളുട ജീവിതകാലം നഷ്ടസ്മൃതിയുടെ നാളുകളായിരുന്നു. അവളിലെപ്പോഴാണ് ഹീനമായൊരു മനഃസാക്ഷി ഉടലെടുത്തതെന്ന് അവള്‍തന്നെ ആലോചിക്കുന്നു. ഇപ്പോളവള്‍ക്ക് പശ്ചാത്താപമുണ്ട്. ആരും സ്വീകരിക്കാത്ത വിലയില്ലാത്ത പശ്ചാത്താപം.സ്നേഹോപഹാരങ്ങളെല്ലാം നഷ്ടപ്പെടലിന്‍റെ ആര്‍ദ്ര സ്മൃതികളായിരുന്നു. എല്ലാം അവളായിട്ട് തുടങ്ങിവെച്ചു. എന്നാല്‍ അവസാനിപ്പിച്ചത് അവനും. അവനൊളിച്ചോടുകയായിരുന്നു. ജീവിതത്തില്‍ നിന്നും, ജീവനില്‍ നിന്നും. ജീവിതത്തെ അവനൊരുപാട് കൊതിച്ചിരുന്നു. പ്രത്യക്ഷത്തില്‍ അവനതെല്ലാം ഒരു കരുത്താവുമെന്ന് കരുതിയിരന്നു. അവന്‍റെ പ്രതീക്ഷകള്‍ക്കൊന്നും അതിരില്ലായിരുന്നു. ജീവിത അനുഭവങ്ങള്‍ ചിന്തകള്‍ക്ക് മറവിലുള്ള അവരുടെ ജീവിതം അവനെ അവനല്ലാതാക്കി, അവന്‍ മറ്റാരോ ആവുകയായിരുന്നു. പഴക്കം ചെന്ന വീടായതിനാല്‍ ഓടിന്‍റെ ചെറുമണ്‍ തരികളും ചിതലുകളും. വിണ്ടു തുടങ്ങിയ അടുപ്പില്‍ തീ തെളിയാതായി. എല്ലാത്തിനോടുമുള്ള വിമ്മിഷ്ടത അവനെ ആഴത്തില്‍ സ്പര്‍ശിച്ചു. ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ അവളുടെ സമീപനം അവന് ഒട്ടും ഇഷ്ടമില്ലാത്ത ഒരു രീതിയിലായിരുന്നു. അയലത്തെ വീട്ടിലെ പെണ്ണിന് കെട്ടിയവന്‍ വാങ്ങിച്ച് കൊടുത്ത സാരിയുടെ വില. അതുപോലെ ഒന്ന് അവള്‍ക്കും വേണമെന്ന ചിന്താഗതി. അവന്‍ അവളെ കറങ്ങാന്‍ കൊണ്ടുപോവുമ്പോലെ അവളെയും കൊണ്ടുപോകണമെന്ന അഭ്യര്‍ത്ഥന. ദിവസം കേവലം 50 രൂപ ലഭിക്കുന്നവന്‍ വിലപിടിപ്പുള്ള അന്യമാണ് എന്ന ചിന്താഗതി ഉടലെടുക്കുന്ന ഒരു ഭാര്യയാണെങ്കില്‍ ഭര്‍ത്താവ് രക്ഷപ്പെട്ടു. ഇത്തരത്തിലുള്ള കച്ചറ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവാതെയായി. ഇങ്ങനെ ഇവര്‍ രണ്ടും രണ്ടായി ഒന്നെന്നുള്ള ശാസ്ത്രം അവിടെ പിരിഞ്ഞു.പിന്നീടവള്‍ പശ്ചാതാപത്തിലൂടെ നന്നായി.
പക്ഷെ! ആ പശ്ചാത്താപത്തിന് വിലയില്ലായിരുന്നു.
Thursday 3 March 2016
അവന്‍ ജീവിക്കുകയാണ്
അവന്‍ ഓടുകയാണ്. തിരക്കില്‍ നിന്നും തിരക്കിലേക്ക്. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക്. ഒരു ഭിക്ഷക്കാരന്‍റെ വേഷമാണവന്. എന്തിന് തീര്‍ത്തും ഭിക്ഷാടകന്‍ തന്നെ. അച്ഛാനാരെന്നോ, അമ്മയാരെന്നോ അറിയാത്ത ജീവിതം. തെരുവിന്‍റെ കുഞ്ഞായ് ജനിച്ചു. ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി ജീവിക്കുന്നു. വലിയ ബിസിനസ്സ്കാര്‍ക്കെന്നപ്പോലെ അവര്‍ക്കും ഒരു ഉടമയുണ്ട്. അവര്‍ തെണ്ടി ഭിക്ഷയെടുത്ത ചെറുനാണയ തരികള്‍ ആര്‍ത്തിയോടെ സ്വീകരിക്കാന്‍ നില്‍ക്കുന്ന ബോസ്. ആഴ്ചതോറും എത്രയോ വലിയ വീട്ടിലെ കുട്ടികളെ വരെ അവര്‍ ഭിക്ഷാടന കേന്ദ്രത്തില്‍ തെരുവിന്‍റെ മക്കളായ് കൂട്ടികൊണ്ടുവന്നിട്ടുണ്ട്. അയാളുടെ കാഴ്ചപ്പാടുകള്‍ അനുസരിച്ച് വഴങ്ങാത്തവരെ അയാള്‍ ആകെ വികൃതമാക്കുന്നു. ഈ കാഴ്ചകള്‍ ദിനംപ്രതി അവന്‍കണ്ടുതുടങ്ങി. അവന് പേരില്ല. എന്നാല്‍ കൂട്ടുകാര്‍ അവനെ കര്‍പ്പാ എന്നായിരുന്നു വിളിക്കാറ്. അര്‍ത്ഥത്തെ മനസ്സിലാക്കാതെ നാണമോ കുറച്ചിലോ തോന്നാറുള്ള മനഃസാക്ഷി അവര്‍ക്കില്ലാത്തുകൊണ്ട് ഏതു തെണ്ടിയെന്ന പേരും അവര്‍ സ്വയം ഇഷ്ടപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ മനഃസാക്ഷി ഇല്ല എന്നല്ല, തെരുവു തെണ്ടിക്ക് എന്ത് കുറവ് എന്തിനുവേണ്ടി എന്ന പൂര്‍ണ്ണ ബോധമുണ്ടായത്കൊണ്ട് തെരുവുകളില്‍ നിന്ന് തെരുവികളിലേക്ക് അലയുന്ന അവന്‍ ഒരിക്കല്‍ ചിന്താമഗ്നനാവുന്നു. പുറംകാഴ്ചകളെ മനസ്സിലാക്കുന്നു. അവന്‍റെ ജീവിതത്തെ ഒരു നിമിഷം ആലോചിക്കുന്നു. എന്തിനുവേണ്ടി? ആര്‍ക്കുവേണ്ടി... അവന്‍റെ ആലോചനാ .... ഭാവങ്ങളില്‍ അവന്‍ മനസ്സിലാക്കി. തന്‍റെ ശേഷിച്ച ജീവിതം അത് തനിക്കുള്ളതാണ്. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്കല്ല ജീവിതത്തില്‍ നിന്ന് ജീവിതത്തിലേക്ക് അവന്‍ പോകുന്നു. 'അവന്‍ ജീവിക്കുകയാണ്' അവനുവേണ്ടി....ഗൃഹച്ഛിദ്രം
വിദൂരതയിലേക്ക് നോക്കി അവള്‍ ആലോചിക്കുകയാണ്. കഴിഞ്ഞുപോയ അവളിലെ സുഗന്ധ സുമങ്ങളാം ദിനങ്ങളെപ്പറ്റി. ആ ദിനങ്ങള്‍ക്ക് ദൈര്‍ഘ്യം കുറവായിരുന്നു. പകലുകളും, രാവുകളും വളരെ കുറവ്. കഴിഞ്ഞുപോയ ഓരോ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ കരയേണ്ടിവരുന്നു. ആ കരിച്ചിലിലും അവള്‍ക്ക് വാക്കുകളാല്‍ ആശ്വാസമേകാന്‍പ്പോലും ആരുമില്ല. പെറ്റമ്മപോലും അവള്‍ക്ക് ശത്രുവാകുന്നു. സുഹൃത്ത് ബന്ധങ്ങളും നഷ്ടപ്പെടുന്നു. കേവലം അവളുട ജീവിതകാലം നഷ്ടസ്മൃതിയുടെ നാളുകളായിരുന്നു. അവളിലെപ്പോഴാണ് ഹീനമായൊരു മനഃസാക്ഷി ഉടലെടുത്തതെന്ന് അവള്‍തന്നെ ആലോചിക്കുന്നു. ഇപ്പോളവള്‍ക്ക് പശ്ചാത്താപമുണ്ട്. ആരും സ്വീകരിക്കാത്ത വിലയില്ലാത്ത പശ്ചാത്താപം.സ്നേഹോപഹാരങ്ങളെല്ലാം നഷ്ടപ്പെടലിന്‍റെ ആര്‍ദ്ര സ്മൃതികളായിരുന്നു. എല്ലാം അവളായിട്ട് തുടങ്ങിവെച്ചു. എന്നാല്‍ അവസാനിപ്പിച്ചത് അവനും. അവനൊളിച്ചോടുകയായിരുന്നു. ജീവിതത്തില്‍ നിന്നും, ജീവനില്‍ നിന്നും. ജീവിതത്തെ അവനൊരുപാട് കൊതിച്ചിരുന്നു. പ്രത്യക്ഷത്തില്‍ അവനതെല്ലാം ഒരു കരുത്താവുമെന്ന് കരുതിയിരന്നു. അവന്‍റെ പ്രതീക്ഷകള്‍ക്കൊന്നും അതിരില്ലായിരുന്നു. ജീവിത അനുഭവങ്ങള്‍ ചിന്തകള്‍ക്ക് മറവിലുള്ള അവരുടെ ജീവിതം അവനെ അവനല്ലാതാക്കി, അവന്‍ മറ്റാരോ ആവുകയായിരുന്നു. പഴക്കം ചെന്ന വീടായതിനാല്‍ ഓടിന്‍റെ ചെറുമണ്‍ തരികളും ചിതലുകളും. വിണ്ടു തുടങ്ങിയ അടുപ്പില്‍ തീ തെളിയാതായി. എല്ലാത്തിനോടുമുള്ള വിമ്മിഷ്ടത അവനെ ആഴത്തില്‍ സ്പര്‍ശിച്ചു. ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ അവളുടെ സമീപനം അവന് ഒട്ടും ഇഷ്ടമില്ലാത്ത ഒരു രീതിയിലായിരുന്നു. അയലത്തെ വീട്ടിലെ പെണ്ണിന് കെട്ടിയവന്‍ വാങ്ങിച്ച് കൊടുത്ത സാരിയുടെ വില. അതുപോലെ ഒന്ന് അവള്‍ക്കും വേണമെന്ന ചിന്താഗതി. അവന്‍ അവളെ കറങ്ങാന്‍ കൊണ്ടുപോവുമ്പോലെ അവളെയും കൊണ്ടുപോകണമെന്ന അഭ്യര്‍ത്ഥന. ദിവസം കേവലം 50 രൂപ ലഭിക്കുന്നവന്‍ വിലപിടിപ്പുള്ള അന്യമാണ് എന്ന ചിന്താഗതി ഉടലെടുക്കുന്ന ഒരു ഭാര്യയാണെങ്കില്‍ ഭര്‍ത്താവ് രക്ഷപ്പെട്ടു. ഇത്തരത്തിലുള്ള കച്ചറ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവാതെയായി. ഇങ്ങനെ ഇവര്‍ രണ്ടും രണ്ടായി ഒന്നെന്നുള്ള ശാസ്ത്രം അവിടെ പിരിഞ്ഞു.പിന്നീടവള്‍ പശ്ചാതാപത്തിലൂടെ നന്നായി.
പക്ഷെ! ആ പശ്ചാത്താപത്തിന് വിലയില്ലായിരുന്നു.
നിറകൺകളിലൂടെ
നിറ കണ്‍കളിലൂടെ
ഈ മലഞ്ചെരുവില്‍ പ്രകൃതിഭംഗി ആസ്വദിച്ച് എപ്പോഴാണ് ജീവിതം അവസാനിയ്ക്കുക എന്ന ചിന്തയുടെ മറവില്‍ ഓരോ ദിനങ്ങളും തള്ളി നീക്കുകയാണ് ഞാന്‍. ഒരല്പം അടിതെറ്റിയാല്‍ താഴേക്ക് പതിയുമെന്ന ഭയഭീതിയോടെ ഈ മലഞ്ചെരുവില്‍ എനിക്ക് ഞാനും സുഖമില്ലാത്ത അമ്മയും ഏത് സമയവും മദ്യപിച്ച് ബീഡിയും വലിച്ച് ജീവിതം തുലക്കുന്ന ഒരാങ്ങളയും. ആരും ചോദിക്കാനില്ല, നോക്കാനില്ല എന്ന ചിന്താഗതിയാണ് അവനെ നാശത്തിലേക്ക് കൊണ്ടുപോകുന്നത്. പിന്നെ പറയണോ....? വലിയ വീട്ടിലെ പിള്ളേരുമായുള്ള കൂട്ട്കെട്ടും. നഗര വെളിച്ചത്തില്‍ അല്പം ഉള്ളിലായ് ശക്തിയായ് പെയ്തൊഴിയുന്ന മഴയിലോ ഒരു നല്ല കാറ്റിലോ അവസാനിക്കുന്നതാണീ ജിവന്‍.എപ്പോള്‍ മുങ്ങുമെന്നറിയാത്ത കപ്പലിലാണ് ജീവിതയാത്ര. വീട് വിട്ട് പുറത്തിറങ്ങുക എന്നത് ഭയഭീതി നിറഞ്ഞ കാര്യമാണ്. ഞാന്‍ ജോലിക്കു പോകുമ്പോള്‍ അമ്മക്കുള്ളതെല്ലാം ചെയ്തുവെച്ച്, അമ്മയെ വീട്ടില്‍ പൂട്ടിയിട്ടാണ് പോവാറ്. അമ്മയെ പൂട്ടിയിട്ട് കാണാമറയത്ത് ഒരല്പം സമയത്തേക്കാണെങ്കിലും മാറിനില്‍ക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ല. മറ്റൊരു ഗതിയും ഇല്ലാഞ്ഞിട്ടാണ്.
ജോലി കഴിഞ്ഞ് അമ്മയുടെ ദയനീയമായ മുഖവുമോര്‍ത്ത് ഓടിവരുന്ന എനിക്ക് ചില സമയം അമ്മയെ കൊല്ലാനുള്ള ദേഷ്യം വരും. അമ്മയെ പറഞ്ഞിട്ട് കാര്യമില്ല. എന്‍റെ തലേലെഴുത്ത്. അത് മാറ്റി എഴുതാന്‍ കഴിയില്ലല്ലോ? എനിക്ക് ലഭിക്കാത്ത സ്നേഹവും, സന്തോഷവും മറ്റു കുട്ടികള്‍ അനുഭവിക്കുമ്പോള്‍ അവരോട് അസൂയ തോന്നാറുണ്ട്. ചെറു പ്രായത്തില്‍പോലും സ്നേഹവും ലാളനയും എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതെല്ലാം കാണുമ്പോള്‍ നീറ്റലായ് അത് പിന്നെ പുകച്ചിലായ് മനസ്സിലൊരു മുറിവായ് ആരും കാണാതെ ഉള്ളിലൊളിപ്പിച്ച് തേങ്ങിക്കരയാനേ എന്നെപ്പോലുള്ള പാവങ്ങള്‍ക്ക് കഴിയൂ. പിടിച്ച് പറിക്കാന്‍ കഴിയുന്ന ഒന്നല്ലല്ലോ സ്നേഹം.
ഭാഗ്യമുള്ളവന്‍ അനുഭവിക്കും. എന്നെപ്പോലുള്ളവര്‍ വിധിയെ പഴിച്ച് കാലം കഴിക്കും. എനിക്ക് പേരിട്ടതാരാണ് എന്നോ, അച്ഛനാരാണ് എന്നോ എനിക്കറിയില്ല. അതൊന്നും അറിയാന്‍ ശ്രമിച്ചിട്ടുമില്ല. ഒന്ന് മാത്രമറിയാം. ആരുമറിയാതെ ഒന്നിനെയും നോവിക്കാത്ത രണ്ട് ജീവനുകളാണ് ഇവിടെയുള്ളത്. ഞങ്ങളെപ്പോലെ ദിനങ്ങള്‍ വലിച്ച് നീട്ടിക്കൊണ്ടിരിക്കുന്ന ഒരുപാട് ജനത ഇരുളില്‍ ലോകത്തിന്‍റെ പല കോണുകളിലായി ഉണ്ടായേക്കാം. ഏത് വഴിയിലേക്ക് പോകണമെന്നോ, ഏത് ലക്ഷ്യത്തിലെത്തണമെന്നോ എന്നറിയാതെ വഴിയരികില്‍ തനിച്ചായവര്‍. അത്തരം പ്രകൃതിയുടെ നിറകാഴ്ചകളിലൊന്നാവാം എന്‍റെ ജീവിതവും. ആലോചനയില്‍ നിന്ന് ഉണര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ നിറകണ്‍കളിലൂടെ ഞാന്‍ കണ്ടത് രക്തക്കളമാണ്. ഉണ്ടെന്ന് പറയാന്‍ ആകെയുണ്ടായിരുന്ന നിശ്വാസം. ഒരു സുപ്രഭാതത്തില്‍ അതും പൊലിഞ്ഞു. ഒരുപാട് നിറകാഴ്ചകള്‍ കണ്ട് ഈ നഗരത്തില്‍ എന്നെന്നേക്കുമായ് ഞാന്‍ തനിച്ചായി. ഈ നിറകണ്‍കളിലൂടെ ആ കാഴ്ചയും ലോകകാഴ്ചയും എനിക്ക് മാത്രമായി. അന്യരുടെ മുറിവുണക്കാനായി എന്നെപ്പോലുള്ള പാവങ്ങളും. ഞങ്ങളുടെ മുറിവ് നീറ്റലായ് പുകച്ചിലായ് പൊട്ടിക്കീറുന്ന വേദനയായി ഒരു പ്രത്യേക തരം അനുഭൂതിയുടെ മറവില്‍ "ഞങ്ങളും."
ദേശാടനപക്ഷികള്‍
ദുഃഖ സന്തോഷ ദിനങ്ങളുമായി... അല്ല ഏറ്റവും ദുഃഖ നിമിഷങ്ങളുമായി സന്തോഷത്തിന്‍റെ ആനന്ദ തൂന്ദിലമായ രാവുകളെ കിനാകണ്ടിരിക്കുന്നുണ്ടാവാം പലരും.അത്തരത്തില്‍ ഒരാള്‍ തന്നെയാണ് കിഴക്കേ പറമ്പിലെ ലക്ഷ്മിചേച്ചി. സ്നേഹത്തേയും, സന്തോഷത്തേയും മാത്രമായിരുന്നു ചേച്ചി ആഗ്രഹിച്ചത്. അതാണ് ചേച്ചിക്ക് കിട്ടിയതും. കിട്ടിക്കൊണ്ടിരിക്കുന്ന എന്തും നാം കൂടുതല്‍ കൂടുതല്‍ ആഗ്രഹിക്കും. എന്നാലോ? ആദ്യമാദ്യം കിട്ടും. പിന്നെ പിന്നെ കയ്പ്പ് അതിനെ പിടിക്കൂടും. എന്തായാലും ജീവിതം സുഖ-ദുഃഖ സമ്മിശ്രമല്ലേ! ലക്ഷ്മിച്ചേച്ചിയുടെ ജീവിതത്തിലും അത് അപ്രതീക്ഷിതമായ സംഭവം തന്നെയായിരുന്നു. ആരും സ്വപ്നത്തില്‍പ്പോലും നിനച്ചിരുന്നില്ല.
രമേശ്. ചേച്ചിയുടെ മൂത്തമകന്‍. പത്മഗിരി കോളേജില്‍ഡിഗ്രിക്കു പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥി. ഒരു ദിവസം അവന്‍ ക്ലാസ് കഴിഞ്ഞ് വന്നപ്പോള്‍ മുറ്റം നിറയെ ആള്‍ക്കൂട്ടം. ആളുകളെ തട്ടിനീക്കി അവന്‍ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയാണ്. ഒരുപറ്റം ജനങ്ങള്‍ അവനെ ഉറ്റുനോക്കുന്നു. അമ്മയുടെ അലമുറയിട്ടുള്ള കരച്ചില്‍ ആണ് അവന്‍റെ കാതുകളില്‍ പതിഞ്ഞത്. പതിയെ അവന്‍റെ കണ്ണില്‍ അവിശ്വസനീയമായ ആ കാഴ്ചയാണു കണ്ടത്. തന്‍റെ അച്ഛന്‍... അവന്‍റെ വാക്കുകള്‍ വിങ്ങലായി, തേങ്ങലായി... എന്താണാ കാഴ്ച. അവന് ആലോചിക്കാന്‍ കൂടിവയ്യ. തന്‍റെ താങ്ങായ, തണലായ, പ്രിയപ്പെട്ട കൂട്ടുകാരനായ അച്ഛന്‍.... സുഖനിദ്രയില്‍.
തനിക്കാരുമില്ല. താന്‍ തീര്‍ച്ചയായും ഒറ്റപ്പെട്ടു. അച്ഛനാണെങ്കിലും, നല്ലൊരു ചങ്ങാതികൂടിയായിരുന്നു. ആ ദീപം പൊലിഞ്ഞുപോയി. ഇനി അവനാണ് എല്ലാ ഉത്തരവാദിത്വവും. കുടുംബത്തെ എങ്ങനെ പോറ്റും? അമ്മ. 15 വയസ്സായ അനിയത്തി ശ്രേയകുട്ടി. പുന്നാര അനിയന്‍ ശ്രീകുട്ടന്‍. എങ്ങനെ പഠിപ്പിക്കും, പട്ടിണിയില്ലാതെ നോക്കും? അവന്‍ പലവഴികള്‍ ചിന്തിച്ചു. അവസാനം അവന്‍ തീരുമാനിച്ചു. പഠനം നിലക്കാത്ത രീതിയില്‍ എന്തെങ്കിലുമൊരു ജോലി കണ്ടെത്തണം.
അങ്ങനെ പുലര്‍ച്ച സമയം വീട് വീടാന്തരം പത്രമിടല്‍. വൈകീട്ട് ക്ലാസു കഴിഞ്ഞതിന് ശേഷം എക്കൗണ്ടന്‍സി. അച്ഛനുള്ളപ്പോള്‍ പഠിച്ചതാ കമ്പ്യൂട്ടര്‍, അതുപകാരമായി. അതിനിടെ അവന്‍ ചോറിയ തോതിലുള്ള ചിട്ടിയിലും കൂടി. കിട്ടുന്നതില്‍ നിന്നും ഒരു തുക അതിലടക്കും. അങ്ങനെ പെങ്ങള്‍ക്കുള്ള സ്ത്രീധനം ഉണ്ടാക്കുന്നു. അതും ഒരു പുലിവാലാണല്ലോ. സ്ത്രീധനം - അവന്‍റെ വേദനകള്‍ പറയാന്‍ ഇനിയാര്? ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ രമേശ് അദ്ധ്വാനത്തിലൂടെ മനസ്സിലാക്കിക്കഴിഞ്ഞു. ഒഴിവുള്ള ദിവസങ്ങളില്‍ ഡ്രൈവറായും ചുമതലയേറ്റു. അങ്ങനെ ഈ തിരക്കിനിടയില്‍ പുന്നാര പെങ്ങളുടെ കല്യാണം. വീടുനടുത്ത് തന്നെയുള്ള ഒരു ഡോക്ടര്‍ക്ക് അവളെ അറിയാം. അവര്‍ക്ക് പരസ്പരം ഇഷ്ടം ആയതിനാല്‍ അതങ്ങനെ നിശ്ചയിച്ചു.
ആ കല്യാണം നടത്താനുള്ള അലച്ചില്‍ അവനെയൊരു ദേശാടനപ്പക്ഷിയാക്കി. പല വഴികളും തേടി, പല വാതിലും തുറന്നു. എന്നാല്‍ ചില വാതില്‍ നിശ്ചലമായിരുന്നു. അവസാനം അക്കര പച്ച തേടി അവനൊരു വിദേശിയായി. അവിടെയും ഒരുപാടലഞ്ഞുവെങ്കിലും ദൈവകൃപകൊണ്ട് നല്ലൊരു കമ്പനിയില്‍ ജോലി കിട്ടി. ഉയര്‍ന്ന ശമ്പളവും. പണമുണ്ടാക്കി മിടുക്കനായി അവന്‍ സ്വദേശത്തേക്ക് പറന്നു. ആകെയുള്ള തന്‍റെ താന്‍ പ്രാണനെപ്പോലെ സ്നേഹിച്ച പെങ്ങളെ അവള്‍ക്കിണങ്ങിയ ഇണയുടെ കൈകളിലേല്‍പ്പിച്ചു. 3 വര്‍ഷം. അവള്‍ വളര്‍ന്നു വലുതായി എന്നു ഞാനറിഞ്ഞില്ല. എങ്ങനെയാണ് ആ കഷ്ടപ്പാടിന്‍റെ ദുരിതത്തിന്‍റെ വേദനയുടെ വര്‍ഷങ്ങള്‍ തന്നില്‍ നിന്നും അടര്‍ന്നത് എന്നും അറിഞ്ഞില്ല.
പ്രാണന്‍ നിലനിര്‍ത്താന്‍ വേണ്ടി ദേശാടനപക്ഷിയായി അദ്ധ്വാനിക്കാന്‍ പഠിച്ചു. സ്നേഹബന്ധങ്ങളുടെ വില മനസ്സിലാക്കി. നഷ്ട പ്രഭാതങ്ങളില്‍ നിന്നും സ്നേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ അതിന് വെറും വിഡ്ഡിയുടെ ഗുണമായിരുന്നു. വെറും വട്ട പൂജ്യം.
അച്ഛന് കൊടുത്ത വാക്ക്. അതായിരുന്നു പെങ്ങള്‍. ആ പ്രാണനകലുമ്പോള്‍ ഒരപക്ഷയേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ പൊന്നിനെ നല്ല നിലയില്‍ അവള്‍ക്കിണങ്ങിയ ഇണയുടെ കൈകളില്‍ സന്തോഷത്തോടെ ഏല്‍പ്പിക്കണം. എനിക്ക് കഴിയാത്തത് നീ നേടണം. എങ്കിലേ ഉത്തരവാദിത്വം പൂര്‍ണ്ണമാകൂ. അത് മറക്കരുത്.
നീ ഒരിക്കലും ഇവരെ പട്ടിണിക്കിടരുത്. നിനക്ക് കഴിയും വിധം നോക്കണം. പിന്നെ....
വീണ്ടും പറയാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ആ വാക്കുകള്‍ മുഴുമിക്കാന്‍ സാധിച്ചില്ല. അപ്പോഴേക്കും അച്ഛനിലെ പ്രാണനകന്നു. ആ വാക്കുകള്‍ മുഴുമിക്കാന്‍ കാലന്‍ അനുവദിച്ചില്ല. മതിവരുവോളം എന്‍റെ അച്ഛനെ സ്നേഹിക്കാന്‍ കഴിഞ്ഞില്ല. ആ അച്ഛന്‍റെ സ്നേഹാര്‍ദ്രമായ മൊഴികളും, പുഞ്ചിരിയും, ആ അലിവ് തോന്നിപ്പിക്കുന്ന മുഖവും ആലോചിക്കാനേ കഴിയുന്നില്ല. എത്ര പെട്ടെന്നാണ് ആ പൂവ് പൊലിഞ്ഞുപോയത്. ചില നേരങ്ങളില്‍ മനസ്സിന്‍റെ എല്ലാ നിയന്ത്രങ്ങളും വിട്ടുപോകും. ആരുടെയും മുമ്പില്‍ കരയാന്‍ പറ്റാത്തതിനാല്‍ ആളൊഴിഞ്ഞ സ്ഥലത്ത് പോയിരുന്ന് പൊട്ടിക്കരയും. രമേശ് കുടുംബത്തിന് വേണ്ടി ഒരു ദേശാടന പക്ഷിയല്ല, സംരക്ഷകനാണ്. കുടുംബസംരക്ഷണം ഏതൊരുവനും പുണ്യകര്‍മ്മം തന്നെ എന്ന് ആ ദേശാടന പക്ഷി എന്നോ മനസ്സിലാക്കിക്കഴിഞ്ഞു!.
നിറകൺകളിലൂടെ
റോസപ്പൂവ്
വെളിച്ചേമ്പിന്‍റെ ഇലയില്‍ വെള്ളമൊഴിച്ചാല്‍ എന്ത് രസമായിരിക്കും, ആ കാഴ്ച നിരീക്ഷിക്കാന്‍ - ഒരു ചെറു ബോള്‍ പോലെ ഒത്തുകൂടിയിരിക്കും. മറ്റ് ഇലകളെ അപേക്ഷിച്ച് ഇതിനുള്ള ഒരു സവിശേഷത കൂടിയാണിത്. വിനുമാഷ് കാര്യങ്ങളിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ ഒരു വിദ്യാര്‍ത്ഥി. സാറെ, ചേമ്പിന്‍റെ ഇല കാണാന്‍ നല്ല ഭംഗിയാണ്. വിനു സാറ് ഗൗരവഭാവത്തില്‍ കുട്ടി പറയുന്നത് ശ്രദ്ധിച്ചു. ബാക്കിയുള്ളത് കുറച്ച് നേരമാണ്. അതിനിടയില്‍ നിന്‍റെയൊരു ശിങ്കാരം. ഒന്നു പോ - തമാശ ഭാവത്തിലാണ് സാറ് പറഞ്ഞത്. മാത്രമല്ല വാക്കുകള്‍ മുഴുമിക്കും മുമ്പ് തന്നെ പിരിയഡ് കഴിഞ്ഞ ബെല്ലടിച്ചു.ഒരുപാട് കാര്യങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് എനിക്കും ഒരു പ്രണയ കഥയുണ്ടായിരുന്നു. പേര് ഭാമ. നല്ലകുട്ടിയായിരുന്നു. വലിയ പണക്കാരന്‍റെ മകളാണ്. പാവം ആ കുട്ടി ഒരുപാട് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചിരുന്നു. ഞാനാണ് എന്നിലേക്ക് അവളെ അടുത്ത് നിര്‍ത്തിയത്. ഛേ..... മനസാക്ഷിയാവണം എന്‍റെ ആലോചനാമുഖം പാടെ മായിച്ച് കളഞ്ഞു. ഇപ്പോള്‍ ശൂന്യമാണ്. അഴികളില്ലാത്ത ആകാശംപോലെ. പിന്നെ എത്ര ആലോചിച്ചിട്ടും ആ മുഖം തിരിച്ച് കിട്ടുന്നില്ല. ഭീകരരൂപിയുടെ മുഖംപോലെയുള്ള ഒരാളുടെ മുഖമാണ് പിന്നെ എന്‍റെ മനസ്സില്‍ തെളിയുന്നത്.
എന്ത് തന്നെയായാലും ആ പ്രണയകാലം എത്ര സുന്ദരമായിരുന്നു. ഓര്‍ക്കാന്‍ ഒരുപാട് രസമുള്ളതും, ഓര്‍ത്താല്‍ ദുഃഖിക്കുന്നതുമായ ഒരുപാട് കാര്യങ്ങള്‍. ഞാന്‍ ഭക്ഷണം കഴിക്കാത്ത ദിവസങ്ങളില്‍ എന്‍റെ മുമ്പിലേക്ക് ചോറ്റുപാത്രം നീട്ടിയ എന്‍റെ മുത്ത്. പ്രണയ സ്വത്ത്.
എന്‍റെ നിര്‍ഭാഗ്യം! കണ്ണീരാല്‍ ഒരു ദിവസം അവളെന്നരികില്‍ വന്നു. തക്കാളിപ്പോലെ ചുമന്നിരുന്നു ആ മുഖം. ആ മുഖത്തില്‍ ഒഴുകി വരുന്ന കണ്ണീരിന് വെള്ളചാട്ടത്തെക്കാള്‍ ശക്തിയും ദുഃഖകാരണവും വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ '25' എനിക്ക് മറക്കാന്‍ കഴിയാത്ത ഒരു ദിവസമാണ്. ഈ കാപട്യലോകത്തില്‍ എന്ത് തന്നെ വന്നാലും ഞാന്‍ സഹിക്കും. പക്ഷേ അവള്‍ എനിക്ക് നഷ്ടമായ ആ ഒരു ദിവസം ഞാന്‍ മറക്കില്ല. അവള്‍ എന്നെ മറന്നോ എന്ന് എനിക്കറിയില്ല. എന്തായാലും ഓര്‍ക്കാറുണ്ടാകില്ല. ഞാന്‍ മറന്നിട്ടില്ല. അവള്‍ പോയതില്‍ പിന്നെ ഞാന്‍ തനിച്ചാണ് എല്ലാ കാര്യത്തിലും. ജീവിതത്തിലും. അന്ന് മുതല്‍ എന്‍റേത് ഏകാന്ത വാസമാണ്. ഞാന്‍ അവളെ ഓര്‍ക്കാത്ത ദിനങ്ങള്‍ കുറവാണ്. ഇന്നവള്‍ എനിക്കന്യയാണ്. പക്ഷേ..., കാലമല്ലല്ലോ സ്നേഹത്തിനാഴം. എന്നെ അവള്‍ എത്രത്തോളം മനസ്സിലാക്കി എന്നറിയില്ല. ഞാന്‍ അവളെ മനസ്സിലാക്കി വാനോളം എല്ലാം അറിഞ്ഞ് സ്വീകരിക്കാനും തയ്യാറായി. പക്ഷേ.... സാഹചര്യം ഞങ്ങള്‍ക്ക് എന്തുകൊണ്ടോ എതിരായി. ഞങ്ങള്‍ ഒരിക്കലും കാണാത്ത വിധം അകന്നു. അതില്‍ പിന്നെ ഇന്നേവരെ ഞാന്‍ ഉഷസിനെ കണ്ടിട്ടില്ല. ഒരിക്കലും ഇനി അവള്‍ എന്‍റേതാകില്ല എന്നറിയാം. എന്നാലും. അവള്‍ എവിടെയായാലും സുഖമായി ജീവിക്കുന്നു എന്നറിഞ്ഞാല്‍ മതി. അതാണെന്‍ നിശ്വാസം. അവളിലെ സുഖം. ഇന്നൊരല്പം നേരത്തെ പോകണമെന്ന് പറഞ്ഞതാണ്. പക്ഷേ ഇന്നൊരല്‍പ്പം നേരം വൈകിപ്പോയി. ആലോചനാമുഖം അടച്ച് കിടന്നുറങ്ങുമ്പോള്‍ 12.35 ആയിരുന്നു സമയം. ആ കാലം... ആ ഇനി പറഞ്ഞിട്ടെന്താ. പോയകാലം തിരികെ വരില്ലല്ലേ. പഠനത്തില്‍ ഞാനത്ര മുമ്പിലല്ലായിരുന്നു. അവള്‍ നല്ലവണ്ണം പഠിക്കുമായിരുന്നു. എന്നെ മുമ്പിലേക്ക് കൊണ്ടുവന്നതും ഈ നിലയില്‍ ഞാനെത്തിയതും അവള്‍ കാരണമാണ്. കാമുകി മാത്രമായിരുന്നില്ല. എന്‍റെ അധ്യാപികയും എന്‍റെ ഇന്നുള്ള സൗഭാഗ്യങ്ങളുടെയെല്ലാം ദേവത തന്നെയാണ്. ആ മുത്ത്. വെറും പ്രണയ കാമുകി എന്ന് മാത്രം പറഞ്ഞാല്‍ ഒരുപക്ഷേ നുണ പറയുന്നതിന് തുല്യമാവും. എന്‍റെ ജീവിതത്തിലെ വെള്ളി വിളക്കാണവള്‍. ഒരിക്കലുമണയാത്ത ദീപം.
നിലാവത്ത് നക്ഷത്രങ്ങളെപ്പോലെ ഒരിക്കലും മായാത്ത വെളിച്ചമാണ്. ആ തിരു വിളക്ക് എന്‍റെ ആലോചനയിലെ അര്‍ത്ഥവ്യാപ്തിയേറിയ ഗന്ധം അവള്‍ തന്നെയാണ്. ഇപ്പോള്‍ അവള്‍ അന്യന്‍റേതാണ്. എന്നാലും അവളെ ഒന്ന് കാണാന്‍ കൊതിയുണ്ട്. അത് എന്‍റെ ഏറ്റവും വലിയ ആഗ്രഹമാണ്. ഞാന്‍ ബാല്യകാലം മുതല്‍ ആഗ്രഹിച്ച ഒരു മുത്ത് തന്നെയായിരുന്നു അവള്‍.
"നിര്‍ഭാഗ്യകരം എന്ന് പറയട്ടെ. അവള്‍ എനിക്ക് നഷ്ടമായി". കിട്ടാത്ത മുന്തിരി പുളിക്കും എന്ന പഴമൊഴിപോലെഎനിക്കവളും മാധുര്യമേറിയ മുന്തിരങ്ങയായി അവള്‍ എന്നും എന്‍റെ നെഞ്ചിലെ വേദനയായി. എന്‍റെ ജീവിതകാലം ചെറുതാണ്. അവള്‍ക്കത് ഒരുപക്ഷേ വലിപ്പമുള്ളതായി തോന്നിയേക്കാം. കാരണം അവളുടെ ജീവിത നിലയം എങ്ങനെയെന്ന് നിശ്ചയമില്ലല്ലോ. കൈപ്പാണോ? മാധുര്യമാണോ? എവിടെയായാലും ജീവിതം ശുഭമായാല്‍ മതി.
ഒന്നു കാണാന്‍ കണ്ണുകള്‍ തുടിച്ചിരുന്നു. എന്നാല്‍ ആശങ്ക മാത്രമാണ് എന്‍റെ ജീവിത സമ്പത്ത്. ഒരു ചെറിയ കുട്ടിയാണെന്ന ആലോചനയില്‍ നിന്നും ഉണര്‍ത്തിയത് തികച്ചും അത്ഭുതകരമായ കാഴ്ചയായിരുന്നു. അത് എന്‍റെ കാമുകിയുടെ മകള്‍. അവളുമുണ്ട് കൂടെ. എന്താണ് താന്‍ വീണ്ടും ആലോചിതനായോ - എന്‍റെ റോസ് എങ്ങനെ എന്‍റെ മുമ്പില്‍. അവിശ്വസനീയമായ കാഴ്ച തന്നെ. ഞാനവളുടെ സുഖവിവരങ്ങള്‍ തിരക്കി. സുഖം എന്ന മറുപടിയും കിട്ടി. അവള്‍ ഇപ്പോള്‍ സൗദിയിലാണെന്നും പറഞ്ഞു. നല്ല തടിയുണ്ട്. മാത്രമല്ല മുഖം കൂടുതല്‍ പ്രകാശിക്കുന്നത്പ്പോലെ തോന്നി. മുടി അഴകിന് ഒരു വ്യത്യാസവുമില്ല. അവളുടെ മുഖം വെളുത്ത തക്കാളിപ്പോലെ ചുമന്നിരുന്നു. റോസ് എന്ന പേരിന്‍റെ പ്രസക്തി ഇപ്പോഴാണ് അവള്‍ക്ക് ചേരുന്നത് എന്ന് തോന്നുന്നു. കൂടുതല്‍ നിന്നില്ല. അവള്‍ വേഗം പോയി. അപ്പോഴാണ് കൂടെയുള്ളയാളെ ഞാന്‍ കാണുന്നത്. അദ്ദേഹം അവളുടെ ഭര്‍ത്താവാണ്. എന്‍റെ മുഖത്ത് നോക്കി പുഞ്ചിരിച്ച് കൊണ്ട് അയാളും പോയി. അവളുടെ മുഖത്തും ഞാന്‍ കണ്ടു. പുഞ്ചിരിയുടെ തിരിതാളവും. സ്നേഹാര്‍ദ്രമായ മിഴി അഴകുകളിലൂടെ ചിമ്മി ചിമ്മി പെട്ടെന്ന് മിന്നി മറഞ്ഞു. ഞാനോര്‍ക്കുന്നു 10-ാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ചുമന്ന റോസാപ്പൂവ് അവള്‍ എനിക്ക് സമ്മാനിച്ചത്. അന്ന് അവളുടെ ചുണ്ടില്‍ പാല്‍പുഞ്ചിരിയും സ്നേഹമൊഴികളും മാത്രമായിരുന്നു. അവള്‍ ഒന്നുമാത്രം പറഞ്ഞു. എന്നെ മറക്കരുത്. പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞ വാക്കാണെങ്കിലും എന്‍റെ ഹൃദയത്തില്‍ ഒരു വേദനയായി പുകച്ചിലായി. അതങ്ങനെ അഗാധമായി വിസ്മയിപ്പിക്കുന്ന ഒരു വാക്കാണ്. എങ്കിലും എന്‍റെ റോസ് എന്നെന്നേക്കുമായ് എനിക്ക് നഷ്ടമായി. എങ്കിലും അവളെന്നും എന്‍റെ നിറം മങ്ങാത്ത റോസ് ആണ്.
Subscribe to:
Posts (Atom)