ക്രൗര്യം
"വാക്കുകളാല്‍ മോഹിച്ചു ഞാന്‍ ഒരുപാടമ്മയെ നോക്കുകളാല്‍ നോവിച്ചു എന്‍ മനസ്സിനെയമ്മ"ഒരു കൂലി പണിക്കാരന്‍ ഭാസ്കരന്‍റെ മകളാണ് അനന്യ. നല്ലൊരു ഗ്രാമത്തിലാണ് അവളുടെ ജീവിതം എങ്കിലും ചെറുപ്രായത്തില്‍ തന്നെ അവളുടെ മനസ്സിനെ രണ്ടാനമ്മ ഒരുപാട് നോവിച്ചു.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ചിക്കന്‍ഗുനിയ പിടിപെട്ട് മരണപ്പെട്ടതാണ് അവളുടെ അമ്മ. അവിടെ നിന്ന് ഒരു മാസം കഴിയുന്നതിന് മുമ്പ് അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു. അതില്‍ പിന്നെ ചെറുപ്രായത്തില്‍ തന്നെ സ്കൂള്‍ പഠനം നിര്‍ത്തി. പിന്നീടവളുടെ ജീവിതം ഒറ്റപ്പെട്ടതായിരുന്നു. തികച്ചും ഒരു വീട്ടുജോലിക്കാരിയോട് പെരുമാറുന്നതിനപ്പുറമായിരുന്നു രണ്ടാനമ്മയുടെ മര്‍ദ്ദനങ്ങള്‍. അമ്മ മരിച്ചതില്‍ പിന്നെ സ്നേഹമെന്തന്നറിഞ്ഞിട്ടില്ല. മനുഷ്യത്വത്തിന്‍റെ പേരില്‍ പോലും ആ രണ്ടാനമ്മ സ്നേഹം കാണിച്ചിരുന്നില്ല. ഇത്തരമൊരു സംഭവം അവളെ ഒരുപാട് സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.
ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് സങ്കടങ്ങള്‍ സഹിക്കേണ്ടി വന്ന അവള്‍ പലപ്പോഴും ഓര്‍ക്കുന്നത് എന്‍റെ ജീവിതം ഒരു കഥയാണോ....? അമ്മ പോയതില്‍ പിന്നെ എത്രയോ പിറന്നാള്‍ കഴിഞ്ഞു. ഒരു പുതുവസ്ത്രം അവള്‍ക്ക് ലഭിച്ചിട്ടില്ല. ഇന്നോളം അവള്‍ ആരോടും കൂട്ടിന് പോയിട്ടില്ല. ആ തന്നേക്കാള്‍ ഭാഗ്യം കെട്ടവള്‍ ഈ ലോകത്ത് വേറെയില്ലെന്ന് അവള്‍ സ്വയം പറയും. ജനിച്ചതില്‍ പിന്നെ ദുഃഖത്തിന്‍ രാവുകള്‍ മാത്രം. മരണത്തോട് മല്ലിടുമ്പോഴും അമ്മ അച്ഛനോട് പറഞ്ഞ വാക്കാണ് നമ്മുടെ മോളെ പൊന്നുപോലെ നോക്കണമെന്ന്. പക്ഷേ ആ അച്ഛന്‍റെ പ്രവൃത്തി കണ്ടാല്‍ എനിക്ക് അച്ഛന്‍റെ മനസ്സില്‍ ദത്തുപുത്രിക്കുള്ള സ്ഥാനംപോലും കാണാറില്ല. മനസ്സിനെ വിഷമം കീഴടക്കുമ്പോഴെല്ലാം അവള്‍ പറയും. "ഇതിന് മാത്രം എന്ത് തെറ്റാണ് ഞാന്‍ ഈ ലോകത്തോടും ദൈവത്തോടും ചെയ്തത്."വിനോദം
അവള്‍ മീന. 15 വയസ്സ്. അവളുടെ മുഖഭാവവും, ഏത് സമയവും അയകിയ വസ്ത്രങ്ങളും നാടോടികളെ തോന്നിക്കും വിധത്തിലായിരുന്നു. അവള്‍ക്ക് വേണ്ടി അവള്‍ കോലം കെട്ടുകയായിരുന്നു. ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി എന്നപോലെ സന്തോഷമുള്ള ഓര്‍മ്മകള്‍ അവളുടെ ജീവിതത്തില്‍ ഇന്നോളമില്ല. എങ്കിലും ആ പഴയ ബാല്യകാല ഓര്‍മ്മകള്‍ മാത്രമാണ് ജീവിത വഴികള്‍ തള്ളിനീക്കാനുള്ള ഏക നിശ്വാസം. അവളുടെ കൂടെയുള്ളവരെല്ലാം പഠനത്തിനായ് വിദ്യാലയത്തില്‍ പോകുമ്പോള്‍ അത് നോക്കി നില്‍ക്കും എന്നതായിരുന്നു അവളുടെ ജോലി. ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി നൊമ്പരങ്ങള്‍ അടക്കിപ്പിടിച്ച് ആരോടും പറയാതെ ക്രൂരമൃഗങ്ങള്‍ക്കിടയില്‍ ഭ്രാന്തിയായ അമ്മയും അധ്വാനത്തിന്‍റെ മറവില്‍ നിസ്സഹായത
സങ്കടങ്ങള്‍ക്ക് നടുവിലും നന്മയുടെ രാവുകളെ കിനാകണ്ട് ദിനങ്ങള്‍ തള്ളി നീക്കുകയാണ് അവള്‍. വീട്ടിലുള്ള എല്ലാ ജോലികളും അവള്‍ തനിച്ചാണ് ചെയ്തിരുന്നത്.
എന്നാല്‍ ഒരു ദിവസം കറിയില്‍ ഉപ്പില്ലെന്ന് പറഞ്ഞ് ആ തിളച്ച കറി അവളുടെ ആ സുന്ദര മുഖത്തേക്കൊഴിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത വിധം അവളുടെ മുഖം വികൃതമായിരുന്നു. അപ്പോഴും അവള്‍ ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. എന്ത് തെറ്റാണ് ഞാന്‍ ലോകത്തോടും ദൈവത്തോടും ചെയ്തത്? എന്നാണീ നരക വാസത്തില്‍ നിന്നും മോചിതയാകുന്നത്?ഈ വാക്കുകളെല്ലാം ഒളിഞ്ഞ് കേട്ടിരുന്ന ആ രണ്ടാനമ്മ വീണ്ടും ആ മുഖം ചൂടുള്ള വെള്ളമൊഴിച്ച് വികൃതമാക്കി മാറ്റി. അവിടെയെല്ലാം രക്തകളമായി മാറി. അപ്പോഴും മറുത്തൊരു വാക്കു പറയാതെ ശിക്ഷകളെല്ലാം ഏറ്റുവാങ്ങുകയായിരുന്നു അനന്യ.തൂകുന്ന അച്ഛനും. പ്രത്യേകിച്ച് ജീവിതാഭിലാഷങ്ങള്‍ ഒന്നും തന്നെ അവള്‍ക്കില്ല. അതില്‍ കാര്യമില്ല എന്ന് എന്തിനേക്കാള്‍ അവള്‍ക്കറിയാമായിരുന്നു. ആ വീടിന്‍റെ നിറവിളക്ക്പോല്‍ അവള്‍ തിളങ്ങി.
നക്ഷത്രങ്ങള്‍പോലെ അവള്‍ ആ വീടിന് പ്രകാശമായിരുന്നു. വിദ്യാലയങ്ങളില്‍ പോയി വിദ്യ അഭ്യസിക്കേണ്ട സമയം ഒരു വീട്ടമ്മയുടെ വേഷം കെട്ടേണ്ടി വന്നവളാണവള്‍. സ്വയബുദ്ധി നഷ്ടപ്പെട്ട അമ്മ കൊച്ചുകുട്ടികളെപ്പോലെ വെറുതെ ഉപദ്രവിക്കുകയും പ്രഭാത കൃത്യങ്ങള്‍ വീടിനുള്ളില്‍ തന്നെ ചെയ്യുകയുംചെയ്യും. തികച്ചും ജീവിതാഭിലാഷങ്ങള്‍ എല്ലാം തന്നെ പൊഴിഞ്ഞ്പോയ കുരുവികള്‍.
മലഞ്ചെരുവില്‍ ജെ.സി.ബി. കാര്‍ന്നു തിന്ന കുഴിയുടെ മുകളില്‍ ഇളം കാറ്റില്‍ രണ്ടാവുന്ന സ്ഥലത്താണ് വീട്. തികച്ചും അപ്രത്യക്ഷമായിരുന്നു ആ സംഭവം. കണ്ടങ്ങിരിക്കെ ആ കണ്‍മണി മുരടിച്ച ബുദ്ധിയാലെ ഒരു വിനോദത്തിന് വേണ്ടി ഒന്ന് ചൂടി നോക്കുന്നു. എങ്ങും നിശബ്ദം. ഒരു സ്വപ്നമെന്നപ്പോലെ ആ പകല്‍ രാവാവുന്നു. അമ്മയെ കാണാത്ത വെപ്രാളത്തില്‍ അവള്‍ അവളെ തന്നെ മറന്നു. ഒരു ഭ്രാന്തിയെപ്പോലെ അവള്‍ ആ പ്രദേശമാകെ അലഞ്ഞു. അപ്പോഴും കാണാമറയത്ത് വേദനകള്‍ സഹിച്ച് എന്ത് പേരില്‍ ആര്‍ത്ത് വിളിക്കണമെന്നറിയാതെ നീറുകയായിരുന്നു അവളുടെ അമ്മ. ഒടുവിലാണവള്‍ അറിഞ്ഞത്. താഴെ പാതാളത്തില്‍ അമ്മയുണ്ടെന്ന്.
നിറമിഴികളോടെ അവളെത്തി. എങ്ങും നിശബ്ദം. ജീവനില്ലാത്ത പക്ഷിയെപോലെ ചുരുണ്ടുകൂടി അമ്മ കിടക്കുന്നു. തലയില്‍ നിന്നും രക്തമൊലിക്കുന്നു. ആ അമ്മയെ തോളിലേറ്റി അവള്‍ ആശുപത്രിയിലേക്ക് നീങ്ങുന്നു. ആ കാഴ്ചയില്‍ രസം തോന്നിപ്പിക്കുമെന്ന മട്ടില്‍ ക്രൂരനായ മൃഗത്തെപോലെ ജനങ്ങള്‍ ആ 15 വയസ്സുകാരിയെ ഉറ്റുനോക്കുന്നു. ആ കാഴ്ചയെ അവള്‍ ശ്രദ്ധിക്കുന്നില്ല. എന്നാല്‍ വഴിയില്‍ നിന്നും മനുഷ്യത്വമുള്ള മനുഷ്യര്‍ ആ കാഴ്ചയെ വേദനയോടെ നോക്കി കണ്ടു. അതിലൊരാള്‍ സാമ്പത്തികമായി പരമാവധി സഹായിച്ചുവെങ്കിലും ആ അമ്മ ജീവനുള്ള ശവമായി. കിടത്തം മാത്രം. ഒന്നുമറിയാത്ത പാവകുട്ടിയെപ്പോലെ ആ അമ്മകിടന്നു. ആരോടും പറയാനാവാതെ എല്ലാം ഉള്ളിലൊതുക്കിയെങ്കിലും അവളറിയാതെ ഹൃദയം പൊട്ടി. അവള്‍ തേങ്ങിതേങ്ങി കരഞ്ഞു. പിന്നെയാ കരച്ചില്‍ ഉച്ചത്തിലായി. ഇരുട്ടില്‍ ഉള്‍വെളിച്ചത്തെ മാത്രം കണ്ട് നില്‍ക്കുന്ന അമ്മയുടെ കണ്ണില്‍ നിന്നും വേദനാഭരിതമായ കണ്ണുനീരൊഴുകി. തന്‍റെ മകളെ തിരിച്ചറിഞ്ഞു. പിന്നെ അവള്‍ ആ അമ്മയെ ഉയര്‍ത്തെഴുന്നേല്പിച്ചു. അവള്‍ക്കിന്ന് വരെ ലഭിക്കാത്ത സ്നേഹത്തിനുള്ളില്‍ അവള്‍ ജീവിക്കുന്നു സ്വപ്നം യഥാര്‍ത്ഥമാക്കിക്കൊണ്ട്.
No comments:
Post a Comment